ജബ്ബാറെ, ജബ്ബാറെ എണീച്ചടാ..! പാണക്കാട് തങ്ങള്‍ വിളിച്ചപ്പോള്‍ മരിച്ചുകിടന്ന ജബ്ബാര്‍ ചാടി എഴുന്നേറ്റു; ട്രോളുകളില്‍ നിറഞ്ഞ് മതപ്രഭാഷകന്‍

മലപ്പുറം: മരിച്ചു കിടന്ന വ്യക്തിയെ പാണക്കാട് സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ ജീവിപ്പിച്ചെന്ന അവകാശവാദവുമായി മൗലവിയുടെ പ്രസംഗം. പ്രസംഗത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കാന്‍ തുടങ്ങിയതോടെ ട്രോളര്‍മാര്‍ വിഷയം ഏറ്റെടുത്തുകഴിഞ്ഞു.

പട്ടര്‍കടവ് ജബ്ബാര്‍ ഫൈസി എന്ന വ്യക്തി കാസര്‍ഗോഡ് വെച്ച് മരിച്ചുവെന്നും അദ്ദേഹത്തെ പാണക്കാട്ടേക്ക് കൊണ്ടുന്നപ്പോള്‍ ഉമറലി ശിഹാബ് തങ്ങള്‍ ജബ്ബാര്‍ ഫൈസിയെ ജീവിതത്തിലേക്ക് വീണ്ടും തിരികെ കൊണ്ടുവന്നുമെന്നാണ് വയലില്‍ മുഹമ്മദ് മോന്‍ ഹാജിയാര്‍ എന്ന മതപണ്ഡിതന്‍ അവകാശപ്പെടുന്നത്.

”അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ..”

ഉമറലി തങ്ങളോട് തന്റെ മോന്‍ മരിച്ചുവെന്ന് ജബ്ബാറിന്റെ വാപ്പ പറഞ്ഞു. ആംബുലന്‍സിന്റെ വാതില്‍ തുറക്കാന്‍ തങ്ങള്‍ ആവശ്യപ്പെട്ട ശേഷം ജബ്ബാറിനെ ഒന്നു നോക്കിയിട്ട് അകത്തേക്ക് പോയ അദ്ദേഹം രണ്ട് ഇലകളുമായാണ് തിരിച്ചുവന്നത്.

അകത്തു നിന്നും രണ്ട് ഇലകള്‍ കൊണ്ടുവന്ന് എന്തൊക്കെയോ മന്ത്രിച്ചിട്ട് പിഴിഞ്ഞ് മൃതദേഹത്തിന്റെ രണ്ട് കണ്ണിലും മൂക്കിലും വായിലും എല്ലാം ഇറ്റിച്ചു. എന്നിട്ട് ജബ്ബാറെ, ജബ്ബാറെ എണീച്ചടാ..സുബ്ഹാന ജല്ല ജലാലു. ആംബുലന്‍സില്‍ നിന്നും കഫന്‍പുട പൊട്ടിച്ചിട്ട് ജബ്ബാര്‍ എണീച്ചു നിന്നു. അദ്ദേഹത്തിനായി ഒരുക്കിയ ഖബര്‍ ഇപ്പോഴും ഒഴിഞ്ഞ് കിടക്കുകയാണ്. സംഭവത്തിന് ശേഷം ജബ്ബര്‍ ഫൈസി മയ്യത്ത് ഫൈസി എന്നാണ് അറിയപ്പെടുന്നതെന്നും മതപണ്ഡിതന്‍ പറയുന്നു”.

നിങ്ങള്‍ക്ക് ഡൗട്ട് ഉണ്ടെങ്കില്‍ എന്റെ കൂടെ പോരെ. അദ്ദേഹത്തിന്റെ വീട്ടില്‍ ഞാന്‍ ഇറക്കിത്തരും. തിരിച്ച് നിങ്ങള്‍ പോരേണ്ടി വരും. ഞാന്‍ കൊണ്ടുവരൂല. അതിനു ശേഷം ആ ഖബറില്‍ ഇന്നുവരേയും ആരെയും മറവു ചെയ്തിട്ടില്ല. ആ ഖബര്‍ ഇപ്പോഴും ഒഴിഞ്ഞു കിടക്കുകയാണ്. സംഭവത്തിനു ശേഷം ജബ്ബര്‍ ഫൈസിയെ മയ്യത്ത് ഫൈസി എന്നാണ് ഞങ്ങളൊക്കെ വിളിക്കുന്നതെന്നും ഇദ്ദേഹം പറയുന്നു. ഈ പ്രസംഗ വീഡിയോ പ്രചരിച്ചതോടെ ട്രോളുമായി സോഷ്യല്‍ മീഡിയയും ഇറങ്ങി.

Exit mobile version