മരണത്തിലും അവര്‍ ഒന്നിച്ച്; അമ്മയുടെ സംസ്‌കാരം ചടങ്ങില്‍ തളര്‍ന്നു വീണ മകന്‍ മരിച്ചു!

അമ്മയുടെ വേര്‍പാടില്‍ നാടും നാട്ടാരും വീട്ടുകാരും തേങ്ങുമ്പോഴാണ് അപ്രതീക്ഷിതമായി മകന്റെ ജീവനും പൊലിഞ്ഞത്.

കിളിമാനൂര്‍: മരണത്തിലും ഒരുമിച്ച് ഒരു അമ്മയും മകനും. കിളിമാനൂര്‍ ഞാവേലിക്കോണം ചരുവിള പുത്തന്‍വീട്ടില്‍ എം മുരളിയുടെ ഭാര്യഐ പിമോളി(46)യും മകന്‍ മനു(26)വുമാണ് മരണത്തിലും ഒന്നിച്ചത്. അമ്മയുടെ വേര്‍പാടിയില്‍ നാടും നാട്ടാരും വീട്ടുകാരും തേങ്ങുമ്പോഴാണ് അപ്രതീക്ഷിതമായി മകന്റെ ജീവനും പൊലിഞ്ഞത്. പ്രമേഹരോഗത്തെ തുടര്‍ന്ന് വര്‍ഷങ്ങളായി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു മോളി.

സാമ്പത്തിക ബുദ്ധിമുട്ടുകാരണം വിദഗ്ധ ചികിത്സ നടത്താനായിരുന്നില്ല. ഇതിനിടയില്‍ മനുവിന് രണ്ട് കിഡ്നിക്കും അസുഖം ബാധിച്ചു. നേരത്തെ റെയില്‍വേ യില്‍ താത്ക്കാലിക ജീവനക്കാനായി ജോലി നോക്കിയിരുന്ന മനു പിന്നീട് ടെക് നോപാര്‍ക്കില്‍ കരാര്‍ തൊഴിലാളിയായി. അസുഖം രൂക്ഷമായതോടെ ജോലിക്ക് പോകാന്‍ കഴിയാതായി.

ശനിയാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെ മോളി മരിച്ചു. രാവിലെ 11.30യോടെ മൃതശരീരം വീട്ടുവളപ്പില്‍ സംസ്‌ക്കരിച്ചു. മനുവും സംസ്‌ക്കാര ചടങ്ങുകളില്‍ പങ്കെടുത്തിരുന്നു. ഉച്ചയോടെ അസുഖം വഷളായ മനുവിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിച്ചെങ്കിലും രാത്രി 11 മണിയോടെ മരിച്ചു. ഇരുവരുടെയും വിയോഗത്തില്‍ തേങ്ങുകയാണ് ഇപ്പോള്‍ നാട്. മനോജ്, മാളു എന്നിവരാണു മോളിയുടെ മറ്റു മക്കള്‍.

Exit mobile version