അക്രമിക്കപ്പെട്ട നടി ‘അമ്മ’യിലേക്ക് തിരിച്ചുവരാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ സംഘടന അതിനുള്ള സാഹചര്യം ഒരുക്കണം; കുഞ്ചാക്കോ ബോബന്‍

നടിക്കൊപ്പമാണ് ' അമ്മ' യെന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ നടി ആക്രമിക്കപ്പെട്ടതിലെ സത്യാവസ്ഥയെക്കുറിച്ച് 'അമ്മ' അംഗങ്ങള്‍ക്ക് വ്യക്തമായ ധാരണയില്ലാത്തതിനാലാണ് സംഘടനയ്ക്ക് ഇക്കാര്യത്തില്‍ ദൃഢമായ നിലപാടെടുക്കാന്‍ കഴിയാതെപോയതെന്നും കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.

കൊച്ചി: അക്രമിക്കപ്പെട്ട നടി ‘അമ്മ’ യിലേക്ക് തിരിച്ചുവരാന്‍ ആഗ്രഹിക്കുന്നെങ്കില്‍ സംഘടന അതിനുള്ള സാഹചര്യമൊരുക്കണമെന്ന് നടനും അമ്മ മുന്‍ എക്സിക്യുട്ടീവ് അംഗവുമായ കുഞ്ചാക്കോ ബോബന്‍.

നടിക്കൊപ്പമാണ് ‘ അമ്മ’ യെന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ നടി ആക്രമിക്കപ്പെട്ടതിലെ സത്യാവസ്ഥയെക്കുറിച്ച് ‘അമ്മ’ അംഗങ്ങള്‍ക്ക് വ്യക്തമായ ധാരണയില്ലാത്തതിനാലാണ് സംഘടനയ്ക്ക് ഇക്കാര്യത്തില്‍ ദൃഢമായ നിലപാടെടുക്കാന്‍ കഴിയാതെപോയതെന്നും കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.

സംഘടന ഈ വിഷയം ചര്‍ച്ച ചെയ്യുമ്പോള്‍ താന്‍ എക്സിക്യൂട്ടീവില്‍ ഉണ്ടായിരുന്നില്ല. അതുകൊണ്ട് ചര്‍ച്ചയുടെ വിശദാംശങ്ങള്‍ അറിയില്ല. നടി സംഘടനയിലേക്ക് തിരിച്ചുവരാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും അവരെ സംഘടനയിലെത്തിക്കണം. എന്നാല്‍ കുറ്റാരോപിതന്‍ കുറ്റവിമുക്തനാക്കപ്പെടുന്ന സാഹചര്യം കൂടി കണക്കിലെടുക്കേണ്ടതുണ്ടെന്നും കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.

Exit mobile version