ഒരാക്രമണം ഏതു സമയത്തും പ്രതീക്ഷിച്ചതാണ്, പ്രിയനന്ദനനെതിരായ ആക്രമണം സംഘപരിവാര്‍ ആസൂത്രണം ചെയ്തു നടപ്പിലാക്കിയത്; നടന്‍ ഇര്‍ഷാദ് അലി

ഇത്തരത്തിലൊരു ആക്രമണം ഏതു സമയത്തും പ്രതീക്ഷിച്ചതാണെന്നും ഫേസ്ബുക്ക് പോസ്റ്റിന്റെ പേരില്‍ പ്രതിഷേധമുയര്‍ന്ന സമയം മുതല്‍ അതിനുള്ള ശ്രമങ്ങള്‍ സംഘപരിവാര്‍ നടത്തിയിരുന്നുവെന്നും ഇര്‍ഷാദ് അലി പറഞ്ഞു

തൃശ്ശൂര്‍: പ്രശസ്ത മലയാള സംവിധായകന്‍ പ്രിയനന്ദനനെതിരായ ആക്രമണം സംഘപരിവാര്‍ ആസൂത്രണം ചെയ്തു നടപ്പിലാക്കിയതെന്ന് നടന്‍ ഇര്‍ഷാദ് അലി. ഇത്തരത്തിലൊരു ആക്രമണം ഏതു സമയത്തും പ്രതീക്ഷിച്ചതാണെന്നും ഫേസ്ബുക്ക് പോസ്റ്റിന്റെ പേരില്‍ പ്രതിഷേധമുയര്‍ന്ന സമയം മുതല്‍ അതിനുള്ള ശ്രമങ്ങള്‍ സംഘപരിവാര്‍ നടത്തിയിരുന്നുവെന്നും ഇര്‍ഷാദ് അലി പറഞ്ഞു. മറ്റെന്തെങ്കിലും തരത്തില്‍ പ്രിയനന്ദനനെ അവഹേളിക്കാന്‍ കഴിയുമോയെന്ന് പ്രിയനന്ദന്റെ സുഹൃത്തുക്കളെ വിളിച്ച് ചിലര്‍ അന്വേഷിച്ചതായും ഇര്‍ഷാദ് അലി പറഞ്ഞു.

അതേ സമയം പ്രിയനന്ദനനെതിരായ അക്രമത്തെക്കുറിച്ച് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍ പ്രതികരിച്ചത് ഞങ്ങള്‍ മാര്‍ച്ചു നടത്തുകയും പോലീസ് കേസെടുക്കുകയും ചെയ്തപ്പോള്‍ തന്നെ ആ പ്രശ്നം വിട്ടവെന്നും പിന്നെ ആരുമറിയാത്ത ഒരാള്‍ പ്രശസ്തിക്കുവേണ്ടി ചെയ്തതാണ് ഇതൊക്കെയെന്നുമാണ്. എന്നാല്‍ ദേശീയ അവാര്‍ഡ് നേടിയ ഒരു സംവിധായകനെയാണ് ഗോപാലകൃഷ്ണന്‍ ആരുമറിയാത്ത ആളെന്ന് വിശേഷിപ്പിച്ചിരിക്കുന്നതെന്നും ഇര്‍ഷാദ് അലി ചൂണ്ടിക്കാട്ടി.

ഇന്ന് രാവിലെയാണ് സംവിധായകന്‍ പ്രിയനന്ദനനെ ആര്‍എസ്എസുകാര്‍ മര്‍ദ്ദിക്കുകയും തലവഴി ചാണകവെള്ളം ഒഴിക്കുകയും ചെയ്തത്.

Exit mobile version