‘സ്‌നേഹിച്ചവര്‍ക്കും സ്‌നേഹം നടിച്ചവര്‍ക്കും നന്ദി’ ! സ്‌നേഹബന്ധങ്ങളെ കുറിച്ച് പോസ്റ്റിട്ടു; പതിനഞ്ചുകാരിയെ കൊലപ്പെടുത്തിയ യുവാവിന്റെ ക്രൂരകൃത്യത്തില്‍ വിറങ്ങലിച്ച് ഗ്രാമം

അയര്‍ക്കുന്നം സ്വദേശിനിയായ പതിനഞ്ചുകാരിയെ കൊന്ന് കുഴിച്ചുമൂടിയെന്ന വിവരം ടെലിവിഷനിലൂടെയാണ് നാട്ടുകാര്‍ മിക്കവരും അറിഞ്ഞത്. ഹോളോബ്രിക്‌സ് കമ്പനിക്ക് താഴെ കുറ്റിക്കാടുകള്‍ നിറഞ്ഞ പറമ്പിലാണ് മൃതദേഹം കണ്ടെത്തിയത്. പലരും സംഭവസ്ഥലത്തേക്ക് പാഞ്ഞെത്തി. അപ്പോഴേക്കും മൃതദേഹം പുറത്തെടുത്ത് ഇന്‍ക്വസ്റ്റ് നടപടി തുടങ്ങിയിരുന്നു.

അയര്‍ക്കുന്നം: ‘സ്‌നേഹിച്ചവര്‍ക്കും സ്‌നേഹം നടിച്ചവര്‍ക്കും നന്ദി’ . സ്‌നേഹബന്ധങ്ങളെ കുറിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട യുവാവിന്റെ ക്രൂരകൃത്യത്തില്‍ വിറങ്ങലടിച്ച് അരീപ്പറമ്പ് ഗ്രാമം.

അയര്‍ക്കുന്നം സ്വദേശിനിയായ പതിനഞ്ചുകാരിയെ കൊന്ന് കുഴിച്ചുമൂടിയെന്ന വിവരം ടെലിവിഷനിലൂടെയാണ് നാട്ടുകാര്‍ മിക്കവരും അറിഞ്ഞത്. ഹോളോബ്രിക്‌സ് കമ്പനിക്ക് താഴെ കുറ്റിക്കാടുകള്‍ നിറഞ്ഞ പറമ്പിലാണ് മൃതദേഹം കണ്ടെത്തിയത്. പലരും സംഭവസ്ഥലത്തേക്ക് പാഞ്ഞെത്തി. അപ്പോഴേക്കും മൃതദേഹം പുറത്തെടുത്ത് ഇന്‍ക്വസ്റ്റ് നടപടി തുടങ്ങിയിരുന്നു.

കമ്പനിയിലെ ഇതരസംസ്ഥാന തൊഴിലാളികളില്‍ പലരും ഭാര്യയും മക്കളുമൊത്താണ് ഇവിടെ താമസിച്ചിരുന്നത്. പ്രതി അജേഷും ഇവിടെ ഒരു മുറിയിലാണ് കഴിഞ്ഞിരുന്നത്. താമസസ്ഥലത്ത് ചുമരുകള്‍ക്കപ്പുറത്ത് ഒരു പെണ്‍കുട്ടി കൊല ചെയ്യപ്പെട്ടുവെന്നതിന്റെ നടുക്കം തൊഴിലാളികളുടെ കുടുംബാംഗങ്ങള്‍ക്ക് ഉള്‍ക്കൊള്ളാനായിട്ടില്ല. മൃതദേഹം പുറത്തെടുക്കാനുള്‍പ്പെടെ ഇതരസംസ്ഥാന തൊഴിലാളികളുടെ സഹായവും പോലീസ് തേടി.

മൃതദേഹം ഉപേക്ഷിച്ച സ്ഥലത്ത് യാതൊരു കൂസലുമില്ലാതെയാണ് പ്രതി അജേഷ് പോലീസിന് മുന്നില്‍ നിന്നത്. പ്രതിക്കെതിരെ ജനരോഷം ഉയരാനിടയുള്ള സാധ്യത സംശയിച്ച് പോലീസ് മുന്‍കരുതലെടുത്തിരുന്നു. ഒറ്റപ്പെട്ട പ്രതിഷേധം ഉയരുകയും ചെയ്തു. സന്ധ്യയോടെയാണ് ഇന്‍ക്വസ്റ്റ് നടപടി പൂര്‍ത്തിയായത്. ജോസ് ടിഫിലിപ്പിന്റെ നേതൃത്വത്തില്‍ വിരലടയാളസംഘവുമെത്തിയിരുന്നു.

സംഭവം ഇങ്ങനെ…..

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ യുവാവ് പ്രണയം നടിച്ചു തട്ടിക്കൊണ്ടുപോയി. പീഡിപ്പിക്കാന്‍ ശ്രമിച്ച ശേഷം കൊന്നു വാഴത്തോട്ടത്തില്‍ കുഴിച്ചുമൂടി. ദാരുണ സംഭവത്തില്‍ 35 കാരനായ മണര്‍കാട് മാലം കുഴിനാഗനിലത്തില്‍ അജേഷിനെ പോലീസ് അറസ്റ്റ് ചെയ്തു. ചെന്നിക്കരയിലെ ഹോളോ ബ്രിക്സ് കമ്പനിയുടെ പിന്നിലെ വാഴത്തോപ്പിലാണ് പതിനഞ്ചുകാരിയായ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

അമയന്നൂര്‍ തൈക്കൂട്ടം സ്വദേശിയായ പെണ്‍കുട്ടിയെ കാണാനില്ലെന്ന വീട്ടുകാരുടെ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണു അജേഷിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്. പിന്നീട് ഒന്നര ദിവസം നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണു കൊലപാതക വിവരം ഇയാള്‍ വെളിപ്പെടുത്തുകയായിരുന്നു. പീഡന ശ്രമത്തെ പെണ്‍കുട്ടി എതിര്‍ത്തതാണു കൊലപാതക കാരണമെന്നു പോലീസ് പറഞ്ഞു.

ഹോളോ ബ്രിക്സ് കമ്പനിയിലെ ടിപ്പര്‍ ഡ്രൈവറായ അജേഷും പെണ്‍കുട്ടിയും നേരത്തെ തന്നെ സൗഹൃദത്തിലായിരുന്നു. തുടര്‍ന്ന് വ്യാഴം ഉച്ചയോടെ ഹോളോ ബ്രിക്സ് കമ്പനിയിലെ ഇയാളുടെ താമസസ്ഥലത്ത് പെണ്‍കുട്ടിയെ അജേഷ് എത്തിച്ചു.

എന്നാല്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ പെണ്‍കുട്ടി എതിര്‍ക്കുകയും കുപിതനായ അജേഷ് ചുരിദാറിന്റെ ദുപ്പട്ടയും കയറും മുറുക്കി പെണ്‍കുട്ടിയെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് ഇയാള്‍ മൊഴി നല്‍കിയതായി പോലീസ് പറഞ്ഞു. ശേഷം മൃതദേഹം മുറിയിലിട്ട് പൂട്ടി. പുറത്തു പോയ അജേഷ് രാത്രി തിരികെ എത്തി താമസ സ്ഥലത്തിന് തൊട്ടു പിന്നിലെ വാഴത്തോപ്പില്‍ മൃതദേഹം കുഴിച്ചിട്ടു.

പിന്നീട് വ്യാഴാഴ്ച പെണ്‍കുട്ടിയുടെ വീട്ടിലെ മറ്റൊരു ഫോണിലേക്ക് അജേഷ് വിളിച്ചിരുന്നു. ഈ വിവരം ബന്ധുക്കള്‍ പോലീസിനു കൈമാറിയതാണു കേസിനു തുമ്പായത്. പോീസ് ഇയാളുടെ താമസ സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തുകയും മൃതദേഹം പുറത്തെടുക്കുകയും ചെയ്തു. മൃതദേഹം ഇന്നു പോസ്റ്റ്മോര്‍ട്ടം നടത്തും. ജീര്‍ണിച്ചു തുടങ്ങിയ മൃതദേഹത്തിന്റെ തലയിലും മുഖത്തും പരുക്കുണ്ട്.

Exit mobile version