പാലക്കാട്: ബലാത്സംഗ കേസില്‍ ഒളിവിലായിരുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ ഒടുവിൽ വോട്ടുചെയ്യാനെത്തി. 15 ദിവസത്തിന് ശേഷമാണ് ഒളിവില്‍ നിന്ന് പുറത്തെത്തുന്നത്.
പാലക്കാട് കുന്നത്തൂര്‍മേടിലാണ് രാഹുൽ വോട്ട് ചെയ്യാനെത്തിയത്. രാഹുലിന് എതിരായ രണ്ടു കേസിലും അറസ്റ്റ് തടഞ്ഞതോടെയാണ് ഒളിവിലുള്ള എംഎല്‍എ ഒടുവിൽ പുറത്തേക്ക് വന്നത്.
എല്ലാം കോടതിക്ക് മുന്നിലുണ്ട്, കോടതി തീരുമാനിക്കും എന്നാണ് വോട്ട് ചെയ്തതിന് ശേഷം രാഹുല്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്. എന്നാല്‍ രാഹുലിന്‍റെ വരവില്‍ പാർട്ടിക്ക് ബന്ധം ഇല്ലെന്നും ആശയ വിനിമയം ഇല്ലെന്നുമാണ് കെപിസിസി നേതൃത്വം അറിയിക്കുന്നത്.
