കൊച്ചി ബ്യൂട്ടി പാര്‍ലര്‍ വെടിവെയ്പ്പ്; അന്വേഷണ സംഘത്തെ വിപുലീകരിച്ചു

ഒരു മാസമായിട്ടും അന്വേഷണത്തിന് പുരോഗതി ഇല്ലാത്തതിനാലാണ് അന്വേഷണസംഘത്തെ വിപുലീകരിച്ചത്.

കൊച്ചി: കൊച്ചിയില്‍ ബ്യൂട്ടിപാര്‍ലറിന് നേരെ നടന്ന വെടിവെപ്പ് കേസ് ഇനി ക്രൈംബ്രാഞ്ച് – പോലീസ് സംയുക്തസംഘം അന്വേഷിക്കും. ഒരു മാസമായിട്ടും അന്വേഷണത്തിന് പുരോഗതി ഇല്ലാത്തതിനാലാണ് അന്വേഷണസംഘത്തെ വിപുലീകരിച്ചത്.

അധോലോക കുറ്റവാളി രവി പൂജാരിയെ കേന്ദ്രീകരിച്ച് തന്നെയാണ് അന്വേഷണമെന്ന് പോലീസ് വ്യക്തമാക്കി.

അതേസമയം കേസില്‍ ഒത്തുതീര്‍പ്പുണ്ടായിട്ടില്ലെന്ന് നടി ലീന മരിയ പോള്‍ പ്രതികരിച്ചു. രവി പൂജാരിയ്ക്ക് എതിരായ പരാതിയില്‍ താന്‍ ഇപ്പോഴും ഉറച്ചു നില്‍ക്കുകയാണെന്നും തനിക്കും തന്റെ അഭിഭാഷകനും ഇപ്പോഴും രവി പൂജാരിയില്‍ നിന്ന് വധഭീഷണിയുണ്ടെന്നും ഫോണിലൂടെ ഭീഷണി ലഭിച്ച കാര്യം പോലീസിനെ അറിയിച്ചിട്ടുണ്ടെന്നും ലീന വ്യക്തമാക്കിയിരുന്നു.

ലീന മരിയ പോളിന്റെ ഉടമസ്ഥതയില്‍ കൊച്ചി പനമ്പിള്ളി നഗറിലുള്ള സ്ഥാപനത്തിന് നേരെ കഴിഞ്ഞ ഡിസംബര്‍ 15നായിരുന്നു വെടിവയ്പ്പ് നടന്നത്. ഹെല്‍മെറ്റ് കൊണ്ട് മുഖംമറച്ച് ബൈക്കില്‍ എത്തിയ രണ്ടുപേരാണ് ബ്യൂട്ടിപാര്‍ലറിന് നേര്‍ക്ക് വെടിയുതിര്‍ത്തത്.

Exit mobile version