കെപി യോഹന്നാന്റെ സംസ്‌കാര ചടങ്ങുകൾ കേരളത്തിൽ; ഇടിച്ചു വീഴ്ത്തിയ വാഹനം തിരിച്ചറിഞ്ഞു

ടെക്‌സസ്: അമേരിക്കയിലെ ടെക്‌സസിലെ ഡാലസിൽ വാഹനമിടിച്ച് പരിക്കേറ്റ് മരണമടഞ്ഞ ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ച് സഭാ സ്ഥാപകൻ കെപി യോഹന്നാന്റെ സംസ്‌കാര ചടങ്ങ് കേരളത്തിൽ നടന്നേക്കും.

കെപി യോഹന്നാന്റെ ഭൗതിക ശരീരം ഡാലസിലെ മെത്തഡസ് ആശുപത്രി മോർച്ചറിയിലാണ് ഉള്ളത്. കേരളത്തിൽ തന്നെയാകുമോ സംസ്‌കാരം എന്നത് സംബന്ധിച്ച ഔദ്യോഗിക തീരുമാനം ഇന്ന് സിനഡ് ചേർന്നതിന് ശേഷമായിരിക്കും ഉണ്ടാകുക. നിലവിലെ തീരുമാന പ്രകാരം കേരളത്തിൽ തന്നെയാകും സംസ്‌കാരം എന്നാണ് വിവരം.

അതേസമയം, അദ്ദേഹത്തെ ഇടിച്ചുവീഴ്ത്തിയ വാഹനം തിരിച്ചറിഞ്ഞു. പോലീസ് വാഹനം കസ്റ്റഡിയിലെടുക്കുകയും കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല.

ALSO READ- കട്ടിലില്‍ നിന്ന് വീണ് പരിക്കേറ്റെന്ന് പറഞ്ഞ് ആശുപത്രിയില്‍ എത്തിച്ചു; അച്ഛന്റെ മരണത്തില്‍ മകന്‍ കസ്റ്റഡിയില്‍

ഏതാനും ദിവസം മുൻപാണ് കെപി യോഹന്നാൻ യുഎസിലെത്തിയത്. ചൊവ്വാഴ്ച പ്രഭാതസവാരിക്കിടെയാണ് മെത്രാപ്പോലീത്തയെ വാഹനമിടിച്ചത്. വാരിയെല്ലിനും തലക്കും ഇടുപ്പിനും ഗുരുതര പരിക്കേറ്റിരുന്നു. ആശുപത്രിയിൽ ശ്വാസകോശത്തിൽ അടിയന്തര ശസ്ത്രക്രിയ നടത്തുകയും ചെയ്തിരുന്നു. ശസ്ത്രക്രിയക്കുശേഷം നിരീക്ഷണത്തിൽ കഴിയവെ ബുധനാഴ്ച വൈകീട്ട് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു.

Exit mobile version