‘ഇതെന്റെ പ്രൈവറ്റ് വിസിറ്റാണ്, വെരി പേഴ്‌സണല്‍. നല്ല പ്രതീക്ഷയുണ്ട്’; തെരഞ്ഞെടുപ്പിന് ഒരു ദിവസം മാത്രം ബാക്കിയിരിക്കെ അരുവിത്തുറ പള്ളിയില്‍ പോയി പ്രാര്‍ത്ഥിച്ച് സുരേഷ് ഗോപി, പാലാ ബിഷപ്പുമായി കൂടിക്കാഴ്ച നടത്തി

കോട്ടയം: ലോക്‌സഭാ തെരഞ്ഞെടുപ്പിന് ഒരു ദിവസം മാത്രം ബാക്കിയിരിക്കെ പാലാ ബിഷപ്പുമായി കൂടിക്കാഴ്ച നടത്തി തൃശൂരിലെ എന്‍ ഡി എ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി. രാവിലെ കുരിശുപള്ളിയിലെത്തി സുരേഷ് ഗോപി പ്രാര്‍ത്ഥിച്ചിരുന്നു.

കഴിഞ്ഞ ദിവസം രാത്രി അരുവിത്തുറ പള്ളിയിലും പോയിരുന്നു. ‘ഇതെന്റെ പ്രൈവറ്റ് വിസിറ്റാണ്. അരുവിത്തുറ പള്ളിയില്‍ പോകണമെന്നത് നേര്‍ച്ചയായിരുന്നു. വെരി പേഴ്‌സണല്‍. നല്ല പ്രതീക്ഷയുണ്ട്. ജനങ്ങള്‍ തീരുമാനിച്ചിട്ടുണ്ട്.’- സുരേഷ് ഗോപി പറഞ്ഞു.

also read:എട്ടുവര്‍ഷം മുമ്പുള്ള തെരഞ്ഞെടുപ്പില്‍ ചൂണ്ടു വിരലില്‍ പതിച്ച മഷി ഇനിയും മായ്ഞ്ഞില്ല, ഇത്തവണയും വോട്ട് ചെയ്യാന്‍ പറ്റില്ലേ എന്ന് 62കാരി ചോദിക്കുന്നു

പാലാ ബിഷപ്പുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ വെള്ളാപ്പള്ളി നടേശന്‍, വരാപ്പുഴ ബിഷപ്പ്, ജി സുകുമാരന്‍ നായര്‍ എന്നിവരെയും കാണും. വോട്ടെടുപ്പിന് ഒരു ദിവസം മാത്രം ശേഷിക്കെയാണ് മത – സാമുദായിക നേതാക്കളെ സന്ദര്‍ശിക്കുന്നത്.

കഴിഞ്ഞ ദിവസമായിരുന്നു സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കലാശക്കൊട്ട് നടന്നത്. കാവടി, ശിങ്കാരിമേളം, നാസിക് ഡോള്‍ എന്നിവയുടെ അകമ്പടിയോടെയായിരുന്നു സുരേഷ് ഗോപിയുടെ കൊട്ടിക്കലാശം.

Exit mobile version