ബൈക്കില്‍ കെഎസ്ആര്‍ടിസി ബസ് ഇടിച്ച് അപകടം, അമ്മയ്ക്കും കുഞ്ഞിനും ദാരുണാന്ത്യം, ഭര്‍ത്താവിനും മൂത്തമകനും പരിക്ക്

തിരുവനന്തപുരം: വാഹനാപകടത്തില്‍ അമ്മയ്ക്കും കുഞ്ഞിനും ദാരുണാന്ത്യം. തിരുവനന്തപുരത്താണ് സംഭവം. കല്ലിയൂര്‍ വള്ളം കോട് കല്ലുവിള വീട്ടില്‍ അഖിലിന്റെ ഭാര്യ ശരണ്യ (27), എട്ട് മാസം പ്രായമുള്ള മകന്‍ ആദിഷ് ദേവ് എന്നിവരാണ് മരിച്ചത്.

ബൈക്കില്‍ കെഎസ്ആര്‍ടിസി ബസ് ഇടിച്ചാണ് അപകടമുണ്ടായത്. ഇരുവരും ആശുപത്രിയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. ബൈക്ക് ഓടിച്ചിരുന്ന അഖിലും മൂത്ത കുട്ടി അജിദേവും പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.

also read:കണ്ണൂരില്‍ കെ സുധാകരന്‍, വയനാട്ടില്‍ രാഹുല്‍ ഗാന്ധി, സ്ഥാനാര്‍ത്ഥികളെ കോണ്‍ഗ്രസ് ഇന്ന് പ്രഖ്യാപിക്കും

വ്യാഴാഴ്ച രാത്രി പത്തുമണിയോടെ കരമന – കളിയിക്കാവിള പാതയില്‍ നേമം പോലീസ് സ്റ്റേഷനു മുന്നില്‍ വെച്ചായിരുന്നു അപകടം. അഖിലും ശരണ്യയും കുഞ്ഞുങ്ങള്‍ക്കൊപ്പം നേമം ഭാഗത്ത് നിന്നും പ്രാവച്ചമ്പലം ഭാഗത്തേക്ക് പോവുകയായിരുന്നു.

തമ്പാനൂരില്‍ നിന്നും മണ്ടയ്ക്കാട്ടേയ്ക്ക് പോവുകയായിരുന്നു കെഎസ്ആര്‍ടിസി ബസ് ബൈക്കില്‍ തട്ടുകയായിരുന്നു. റോഡിലേയ്ക്ക് തെറിച്ചു വീണ ഇരുവരുടെയും ശരീരത്തിലൂടെ ബസിന്റെ ചക്രങ്ങള്‍ കയറിയിറങ്ങി.

ഗുരുതരമായി പരിക്കേറ്റ ഇരുവരേയും ആദ്യം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും കുട്ടിയെ പിന്നീട് എസ്എടി ആശുപത്രിയിലേയ്ക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല.

Exit mobile version