ബിജെപി ജില്ല കമ്മിറ്റി അംഗം സിപിഎമ്മില്‍ ചേര്‍ന്നു, പാര്‍ട്ടി മാറ്റം തെരഞ്ഞെടുപ്പ് എത്തി നില്‍ക്കെ, ബിജെപിക്ക് വന്‍തിരിച്ചടി

തിരുവനന്തപുരം: തിരുവനന്തപുരത്ത് ബിജെപി ജില്ല കമ്മിറ്റി അംഗം പാര്‍ട്ടി വിട്ട് സിപിഐഎമ്മിന് ഒപ്പം ചേര്‍ന്നു. നെല്ലനാട് ശശിയാണ് ബിജെപിയില്‍ നിന്നും രാജിവെച്ച് സിപിഎമ്മിലേക്ക് എത്തിയത്.

ആറ്റിങ്ങല്‍ ഇടത് സ്ഥാനാര്‍ത്ഥി വി. ജോയ് ആണ് ഫേസ്ബുക്കിലൂടെ ഇക്കാര്യം അറിയിച്ചത്. ലോക് സഭാ തെരഞ്ഞെടുപ്പ് പടിവാതില്‍ വന്ന് നില്‍ക്കേ ജില്ല കമ്മിറ്റി അംഗം പാര്‍ട്ടിവിട്ടത് ബിജെപിക്ക് വന്‍തിരിച്ചടിയായി.

also read:നീന്തല്‍ പരിശീലനത്തിനിടെ കുഴഞ്ഞുവീണു, പത്താംക്ലാസ് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം

കര്‍ഷകമോര്‍ച്ചയുടെ മുന്‍ ജില്ല സെക്രട്ടറി കൂടിയാണ് നെല്ലിനാട് ശശി. ബിജെപി നേതാക്കള്‍ പിന്തുടര്‍ന്ന് വരുന്ന സ്വജനപക്ഷപാതത്തിലും, ബിജെപി വെച്ച് പുലര്‍ത്തുന്ന രാജ്യവിരുദ്ധ നിലപാടുകളിലും പ്രതിഷേധിച്ചാണ് പാര്‍ട്ടി വിടുന്നതെന്ന് നെല്ലിനാട് ശശി പറഞ്ഞു.

വരുംദിവസങ്ങളില്‍ തന്നോടൊപ്പം കൂടുതല്‍ പ്രവര്‍ത്തകരും പാര്‍ട്ടി വിടുമെന്ന് പ്രതീക്ഷിക്കുന്നു എന്ന് നെല്ലിനാട് ശശി കൂട്ടിച്ചേര്‍ത്തു.

വിവി ജോയിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

ബിജെപി ജില്ലാ നേതാവ് സിപിഐ എമ്മിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു എന്ന വാര്‍ത്തയുമായാണ് രാവിലെ പര്യടനം ആരംഭിക്കുന്നത്. ബിജെപി തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗം ശ്രീ നെല്ലനാട് ശശിയാണ് വര്‍ഗീയതയുടെ രാഷ്ട്രീയം ഉപേക്ഷിച്ച് മതനിരപേക്ഷതയ്ക്കൊപ്പം അണിനിരക്കാന്‍ തീരുമാനിച്ചത്. കര്‍ഷക മോര്‍ച്ച മുന്‍ ജില്ലാ സെക്രട്ടറി കൂടെയാണ് നെല്ലനാട് ശശി. പ്രിയങ്കരനായ സഖാവിന് അഭിവാദ്യങ്ങള്‍.

Exit mobile version