നീന്തല്‍ പരിശീലനത്തിനിടെ കുഴഞ്ഞുവീണു, പത്താംക്ലാസ് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: വിദ്യാര്‍ത്ഥിനി കുഴഞ്ഞുവീണു മരിച്ചു. തിരുവനന്തപുരത്താണ് സംഭവം. നീന്തല്‍ പരിശീലനത്തിനിടെ കോലിയക്കോട് കുന്നിട സ്വദേശികളായ താരാദാസ് ബിനു ദമ്പതികളുടെ മകള്‍ ദ്രുപിത ആണ് കുഴഞ്ഞുവീണ് മരിച്ചത്.

പതിനാല് വയസ്സായിരുന്നു. കഴിഞ്ഞ ദിവസം വൈകിട്ട് ആറരയ്ക്ക് പിരപ്പന്‍കോട് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രകുളത്തില്‍ വെച്ചാണ് ദാരുണ മരണം സംഭവിച്ചത്.

also read:വിഗാന്‍, ഡയറ്റ്, മിഡ്‌നൈറ്റ് സ്‌നാക്‌സ്;ഒരുങ്ങുന്നത് 2500 വിഭവങ്ങള്‍; ആനന്ദ് അംബാനിയുടെ പ്രീവെഡിംഗ് ഭക്ഷണ മെനുവിലേക്ക് അതിഥികള്‍ക്കും ഇഷ്ടഭക്ഷണം അറിയിക്കാം

കുട്ടിക്ക് നീന്തല്‍ പരിശീലനം നടത്തിക്കൊണ്ടിരിക്കെ ശ്വാസതടസ്സം അനുഭവപ്പെടുകയായിരുന്നു. കുഴഞ്ഞുവീണ ദ്രുപിതയെ ഉടനെ തന്നെ തൈക്കാട് സെന്റ് ജോണ്‍സ് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

നാലുവയസ് മുതല്‍ കുട്ടി നീന്തല്‍ പരിശീലനം നടത്തി വരികയായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. മൃതദ്ദേഹം മെഡി.കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.പോത്തന്‍കോട് എല്‍വിഎച്ച്എസിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് ദ്രുപിത.

Exit mobile version