ഭൂമി തരംമാറ്റി നല്‍കുന്നതിന് കൈക്കൂലി; ആലപ്പുഴയില്‍ വില്ലേജ് ഓഫീസ് ജീവനക്കാര്‍ വിജിലന്‍സ് പിടിയില്‍

പുന്നപ്ര സ്മാര്‍ട്ട് വില്ലേജ് ഓഫീസിലെ വില്ലേജ് അസിസ്റ്റന്റ് വിനോദ്, വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് അശോകന്‍ എന്നിവരാണ് പിടിയിലായത്.

ആലപ്പുഴ: ഭൂമി തരംമാറ്റി നല്‍കാന്‍ 5,000 രൂപ കൈക്കൂലി വാങ്ങിയ വില്ലേജ് ഓഫീസ് ജീവനക്കാര്‍ വിജിലന്‍സിന്റെ പിടിയിലായി. പുന്നപ്ര സ്മാര്‍ട്ട് വില്ലേജ് ഓഫീസിലെ വില്ലേജ് അസിസ്റ്റന്റ് വിനോദ്, വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് അശോകന്‍ എന്നിവരാണ് പിടിയിലായത്.

ആലപ്പുഴ വിജിലന്‍സ് ഡി.വൈ.എസ്.പി. ഗിരീഷ് പി.സാരഥിയും സംഘവുമാണ് അറസ്റ്റ് ചെയ്തത്. പുന്നപ്ര സ്വദേശിയാണ് പരാതിക്കാരന്‍. ഇദ്ദേഹം അറിയിച്ചതിനെ തുടര്‍ന്ന് ചൊവ്വാഴ്ച വൈകുന്നേരം മൂന്നരക്ക് വില്ലേജ് ഓഫീസില്‍വച്ച് പണം കൈമാറുന്ന സമയത്താണ് വിജിലന്‍സ് സംഘം എത്തിയത്. കൈക്കൂലി പണവുമായാണ് ഇരുവരും പിടിയിലായത്.

Exit mobile version