തൂക്കം വഴിപാടിനിടെ കുഞ്ഞ് താഴെ വീണ സംഭവത്തില്‍ തൂക്കകാരന്‍ മാത്രമല്ല പ്രതി; അമ്മയേയും ക്ഷേത്രഭാരവാഹികളേയും പ്രതിയാക്കി കേസെടുത്തു

പത്തനംതിട്ട: തൂക്കം വഴിപാടിനിടെ ഏഴംകുളം ക്ഷേത്രത്തിലെ 9 മാസം പ്രായമുള്ള കുഞ്ഞ് താഴെ വീണ സംഭവത്തില്‍ കൂടുതല്‍ പേര്‍ക്കെതിരെ കേസെടുത്ത് പോലീസ്. കുഞ്ഞിന്റെ മാതാവിനെയും ക്ഷേത്രം ഭാരവാഹികളെയും പ്രതിയാക്കിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ഉത്സവ കമ്മറ്റി ഭാരവാഹികളായ സുധാകരന്‍ നായര്‍, പത്മനാഭന്‍ നായര്‍ എന്നിവര്‍ക്കെതിരെയാണ് കേസ്.

കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് ഏഴംകുളം ക്ഷേത്രത്തിലെ തൂക്കവഴിപാടിനിടെ കുഞ്ഞിന് താഴെവീണ് പരുക്കേറ്റത്. തൂക്കക്കാരന്റെ കയ്യില്‍ നിന്ന് താഴേക്ക് വീണ കുഞ്ഞിന്റെ വലുത് കൈയ്ക്ക് പൊട്ടലും നെറ്റിക്ക് മുറിവുമുണ്ടായിരുന്നു.

ഒമ്പത് മാസം പ്രായമുള്ള കുഞ്ഞിന് പരുക്കേറ്റ സംഭവത്തിലാണ് അമ്മയ്ക്കും ക്ഷേത്രഭാരവാഹികള്‍ക്കുമെതിരെ കേസെടുത്തിരിക്കുന്നത്. ആദ്യം തൂക്കവില്ലിലെ തൂക്കകാരന്‍ സിനുവിനെ മാത്രം പ്രതിയാക്കിയാണ് പോലീസ് കേസെടുത്തിരുന്നത്.

also read-കഴുത്തില്‍ അണിഞ്ഞത് വര്‍ഷങ്ങള്‍ക്ക് മുമ്പ് വേട്ടയാടിയ കടുവയുടെ പല്ലെന്ന് അവകാശവാദം, വീഡിയോ വൈറല്‍, പുലിവാല് പിടിച്ച് എംഎല്‍എ

ബാലാവകാശ കമ്മീഷന്റെ ഇടപെടല്‍ ശക്തമായതോടെയാണ് അമ്മയെയും ക്ഷേത്രഭാരവാഹികളെയും പ്രതി ചേര്‍ത്തത്. ജുവൈനല്‍ ജസ്റ്റിസ് വകുപ്പ് കൂടി ചേര്‍ത്താണ് പോലീസ് മൂവര്‍ക്കുമെതിരെ കേസെടുത്തിട്ടുള്ളത്. സംഭവത്തില്‍ പരാതി ഇല്ലെന്ന് രക്ഷിതാക്കള്‍ നിലപാട് എടുത്തതോടെ പോലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു.

Exit mobile version