മേൽവസ്ത്രമില്ലാതെ 17കാരിയുടെ മൃതദേഹം ചാലിയാറിൽ; ആത്മഹത്യയല്ലെന്ന് കുടുംബം; കരാട്ടെ അധ്യാപകൻ പീഡിപ്പിച്ചിരുന്നെന്ന് ആരോപണം; ഇയാൾ പോക്‌സോ കേസ് പ്രതി

മലപ്പുറം: പ്ലസ് വൺ വിദ്യാർത്ഥിനിയെ ചാലിയാർ പുഴയിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം. തിങ്കളാഴ്ച വീട്ടിൽ നിന്നും പെട്ടെന്ന് കാണാതായ വെട്ടത്തൂർ സ്വദേശിയായ പെൺകുട്ടിക്കായി തിരച്ചിൽ നടത്തുമ്പോഴാണ് മൃതദേഹം വൈകുന്നേരത്തോടെ പുഴക്കരയിൽ നിന്നും കണ്ടെത്തിയത്. എടവണ്ണപ്പാറയിൽ ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർഥിനിയായിരുന്നു.

അധികം വെള്ളമില്ലാത്ത ഭാഗത്താണ് മൃതദേഹം കണ്ടെത്തിയത്. കുട്ടിയുടെ മൃതദേഹത്തിൽ മേൽവസ്ത്രം ഉണ്ടായിരുന്നില്ല. ഒരു ചെരിപ്പു മാത്രമാണ് മൃതദേഹത്തിൽനിന്ന് കണ്ടെത്തിയത്. ജീവനൊടുക്കിയെന്ന കരുതാവുന്ന അവസ്ഥയിലല്ല പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിതെന്നാണ് കുടുംബാംഗങ്ങളും നാട്ടുകാരും പറയുന്നത്.

കുട്ടി ജീവനൊടുക്കിയതല്ലെന്ന് സഹോദരിമാരും തറപ്പിച്ച് പറയുന്നു. പതിനേഴുകാരിയായ പെൺകുട്ടിയെ കരാട്ടെ പരിശീലകൻ നിരന്തരം പീഡിപ്പിച്ചിരുന്നതായാണ് സഹോദരിമാർ ആരോപിക്കുന്നത്. സംഭവത്തിൽ ഇയാൾക്കെതിരെ പോക്‌സോ കേസ് നൽകാനിരിക്കെയാണ് പെൺകുട്ടിയെ ദുരൂഹ സാഹചര്യത്തിൽ ചാലിയാറിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതെന്നാണ് പരാതിപ്പെട്ടിരിക്കുന്നത്.

തനിക്ക് നേരെയുണ്ടായ പീഡനത്തെ കുറിച്ച് പെൺകുട്ടി കോഴിക്കോട്ടെ ശിശുക്ഷേമ ഓഫിസിലേക്ക് പരാതി അയച്ചിരുന്നു. ഇത് കൊണ്ടോട്ടി പോലീസിനു കൈമാറിയതിനെ തുടർന്ന് അവർ മൊഴിയെടുക്കാൻ വന്നിരുന്നു. എന്നാൽ ഈ സമയത്ത് പെൺകുട്ടി സംസാരിക്കാവുന്ന മാനസികാവസ്ഥയിലായിരുന്നില്ലെന്നു പറയുന്നു.

കടുത്ത മനസപ്രയാസമുണ്ടായിരുന്നെങ്കിലും നീതിക്കായി പോരാടാൻ അവൾ തീരുമാനിച്ചിരുന്നു. തങ്ങളുടെ സഹോദരി ആത്മഹത്യ ചെയ്യില്ലെന്നും കുടുംബാംഗങ്ങൾ വ്യക്തമാക്കി.

ALSO READ- ‘വെറുപ്പുളവാക്കുന്ന മനുഷ്യരെ ചവറ്റുകൊട്ടയില്‍ എറിയൂ’: തൃഷയ്ക്ക് പിന്തുണയുമായി കാര്‍ത്തിക് സുബ്ബരാജ്

കരാട്ടെ ക്ലാസിനിടെ പ്രതി മറ്റു പെൺകുട്ടികളെയും പീഡിപ്പിച്ചിരുന്നുവെന്നും ഇയാൾ വേറെ രണ്ട് പോക്‌സോ കേസുകളിൽ പ്രതിയാണെന്നും മരിച്ച പെൺകുട്ടിയുടെ സഹോദരിമാർ വെളിപ്പെടുത്തി. പീഡനത്തേക്കുറിച്ച് ഇയാളോട് ചോദിച്ചപ്പോൾ ആദ്യം ഒഴിഞ്ഞുമാറിയെങ്കിലും പിന്നീട് തെറ്റുപറ്റിപ്പോയെന്ന് ഏറ്റു പറഞ്ഞതായാണ് സഹോദരിമാർ പറയുന്നത്.

ആരോപണ വിധേയനായ കരാട്ടെ അധ്യാപകൻ ഒരു പോക്‌സോ കേസിൽ അറസ്റ്റിലാവുകയും പിന്നീട് റിമാൻഡിലാവുകയും ചെയ്തിരുന്നതായാണ് വിവരം. ഈ കേസിൽ ഇയാൾ പിന്നീട് പുറത്തിറങ്ങുകയായിരുന്നു.

ALSO READ-അപകടത്തിൽ പരിക്കേറ്റ് മസ്തിഷ്‌ക മരണം സംഭവിച്ച ജയ പുതുജീവനേകിയത് അഞ്ചുപേർക്ക്; തീരനോവിലും നന്മ വറ്റാതെ ബന്ധുക്കൾ

പത്താം ക്ലാസിൽ മികച്ച മാർക്കോടെ വിജയിച്ച പെൺകുട്ടി, പ്ലസ് വണ്ണിൽ പഠനം ഇടയ്ക്കുവെച്ചു നിർത്തിയിരുന്നു. പിന്നാലെയാണ് ഇക്കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ട് ആറു മണിയോടെ പെൺകുട്ടിയെ കാണാതായത്. പിന്നീട് രാത്രി എട്ടു മണിയോടെ ചാലിയാർ പുഴയിൽ വെള്ളത്തിൽ കമിഴ്ന്നു കിടക്കുന്ന നിലയിൽ മൃതദേഹം കണ്ടെത്തുകയും ചെയ്തു.

മരിച്ച കുട്ടി ഉൾപ്പടെ കരാട്ടെ പഠിക്കാൻ വന്നിരുന്ന എല്ലാ പെൺകുട്ടികളെയും ഇയാൾ ലൈംഗികമായി ചൂഷണം ചെയ്തിരുന്നെന്നാണ് ആരോപണം. കരാട്ടെയുടെ പാഠങ്ങളാണെന്ന് വിശ്വസിപ്പിച്ച് ഇയാൾ പല ആഭാസങ്ങളും നടത്തിയിരുന്നതായി ഇവളിലൂടെയാണ് താൻ അറിഞ്ഞെന്നാണ് സഹോദരിയുടെ വാക്കുകൾ. പിന്നീട് അന്വേഷിച്ചപ്പോഴാണ് ഇയാൾക്കെതിരെ നിലവിൽ രണ്ട് പോക്‌സോ കേസുകൾ ഉള്ളതായി അറിഞ്ഞതെന്നും സഹോദരി വ്യക്തമാക്കി.

Exit mobile version