മദ്യപാനത്തിനിടെ തര്‍ക്കം, ബിയര്‍ കുപ്പി പൊട്ടിച്ച് യുവാവിനെ കുത്തിക്കൊന്നു

തിരുവനന്തപുരം: മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് യുവാവിനെ കുത്തിക്കൊന്നു. തിരുവനന്തപുരം ജില്ലയിലെ മലയിന്‍കീഴാണ് സംഭവം. കാരങ്കോട്ട്കോണം സ്വദേശി ശരത് ആണ് മരിച്ചത്.

ഇരുപത്തിനാല് വയസ്സായിരുന്നു. കുത്തേറ്റ മറ്റൊരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ദിവസം രാത്രി 12 മണിയോടെയാണ് സംഭവം.

also read:താമരശ്ശേരി ചുരത്തില്‍ കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞത് 30 അടി താഴ്ചയില്‍, മൂന്നുപേര്‍ക്ക് പരിക്ക്

ബിയര്‍കുപ്പി പൊട്ടിച്ചാണ് ആക്രമണം നടത്തിയത്. സുഹൃത്തുക്കള്‍ ചേര്‍ന്ന് മദ്യപിക്കുന്നതിനിടെയാണ് സംഭവം. അതിനിടെ കഴിഞ്ഞ വര്‍ഷം ക്ഷേത്ര ഉത്സവത്തിനിടെ മൈക്ക് സെറ്റ് കെട്ടിയതുമായി ബന്ധപ്പെട്ട കാര്യത്തില്‍ ഒരു തര്‍ക്കം ഉടലെടുത്തു.

ഈ സമയം ഇവിടേക്ക് വന്ന സമീപവാസിയായ രാജേഷ് എന്നയാളും മദ്യപിച്ചിരുന്ന സംഘത്തിലെ അരുണും തമ്മില്‍ തര്‍ക്കമായി. രാജേഷിനെ അരുണ്‍ മര്‍ദ്ദിച്ചു. ഇതിനെ തുടര്‍ന്ന്് രാജേഷിന്റെ ബന്ധുവായ ശരത് അടക്കമുള്ള സമീപവാസികള്‍ സ്ഥലത്തെത്തി.

also read:സ്‌കൂള്‍ വാര്‍ഷികാഘോഷ ചടങ്ങിനിടെ കുഴഞ്ഞുവീണു, പ്രിന്‍സിപ്പാളിന് ദാരുണാന്ത്യം

അതിനിടെ അരുണ്‍ കൈയിലുണ്ടായിരുന്ന ബിയര്‍ കുപ്പി പൊട്ടിച്ച് ശരത്തിനെയും അഖിലേഷിനെയും കുത്തുകയായിരുന്നു. ശരത്തിന്റെ വയറിലാണ് കുത്തേറ്റത്. രക്തം വാര്‍ന്നാണ് ശരത്ത് മരിച്ചതെന്ന് പൊലീസ് പറയുന്നു.

Exit mobile version