ജോലി സ്‌ക്രീന്‍ഷോട്ട് എടുത്ത് അയയ്ക്കല്‍, 50 രൂപ മുതല്‍ പ്രതിഫലം വാഗ്ദാനം; വട്ടിയൂര്‍ക്കാവില്‍ യുവതിക്ക് നഷ്ടമായത് ലക്ഷങ്ങള്‍

തിരുവനന്തപുരം: ലളിതമായ ഓണ്‍ലൈന്‍ ജോലിയിലൂടെ ലക്ഷങ്ങള്‍ സമ്പാദിക്കാമെന്നു വാഗ്ദാനം ചെയ്ത് നിക്ഷേപമെന്ന രീതിയില്‍ യുവതിയില്‍ നിന്നും തട്ടിയത് ലക്ഷങ്ങള്‍. വട്ടിയൂര്‍ക്കാവ് ഗവ. എച്ച്എസിനു സമീപം താമസിക്കുന്ന യുവതിയില്‍ നിന്നാണ് 3.5 ലക്ഷം രൂപ തട്ടിയെടുത്തത്.

യുവതിയുടെ പരാതിയില്‍ കേസെടുത്ത സൈബര്‍ ക്രൈം പോലീസ് അന്വേഷണം ആരംഭിച്ചു. ഓണ്‍ലൈനിലെ പരസ്യത്തില്‍ കണ്ട വെബ്‌സൈറ്റ് ലിങ്കില്‍ യുവതി ക്ലിക്ക് ചെയ്തതാണ് യുവതി ‘ജോലിയില്‍ പ്രവേശിച്ചത്’.

തുടര്‍ന്ന് യുവതിയുടെ മൊബൈലില്‍ സന്ദേശങ്ങളും ഷെയര്‍ ചാറ്റ് വീഡിയോകളും ലഭിച്ചു. ഇതിന്റെ സ്‌ക്രീന്‍ ഷോട്ട് തിരികെ അയച്ചുകൊടുത്താല്‍ 50 രൂപ വീതം പ്രതിഫലം ലഭിക്കുമെന്നായിരുന്നു വാഗ്ദാനം. ഇങ്ങനെ ചെയ്തപ്പോള്‍ യുവതിക്ക് 1000 മുതല്‍ 5000 വരെ പ്രതിഫലമായി ലഭിച്ചതായി സന്ദേശങ്ങളും എത്തി. പിന്നീടാണ് ടെലിഗ്രാം ഗ്രൂപ്പിലേക്കു ചേര്‍ത്ത് ഇടപാടുകള്‍ക്കായി ചില ആപ്പുകള്‍ യുവതിയെ കൊണ്ട് നിര്‍ബന്ധിച്ച് ഇന്‍സ്റ്റാള്‍ ചെയ്യിപ്പിച്ചത്.

also read- സംസ്ഥാനത്തെ വൈദ്യുതി നിരക്ക് വര്‍ധിക്കും; സ്വന്തമായി വൈദ്യുതി ഉത്പാദിപ്പിക്കുന്നവര്‍ക്കും നിരക്ക് വര്‍ധന 15 ഇരട്ടിയോളം

ഈ ആപ്പിലെ നിര്‍ദേശപ്രകാരം പലതവണ യുവതി പണം നിക്ഷേപിച്ചു. നികേഷ്പിച്ച തുക ഇരട്ടിയായെന്ന സന്ദേശം കിട്ടിയെങ്കിലും പിന്നീട് പിന്‍വലിക്കാന്‍ കഴിയാതെ വന്നപ്പോഴാണ് വഞ്ചിക്കപ്പെട്ടെന്ന് യുവതി തിരിച്ചറിഞ്ഞത്. തുടര്‍ന്ന് പോലീസില്‍ പരാതിപ്പെടുകയായിരുന്നു.

Exit mobile version