ഊണിന് 50, ചിക്കന്‍ ഫ്രൈ വിലയിലും മാറ്റം, ഇനിമുതല്‍ ജയില്‍ വിഭവങ്ങള്‍ക്കും വില കൂടും

തിരുവനന്തപുരം: ഇനിമുതല്‍ ജയില്‍ വിഭവങ്ങള്‍ക്കും വില കൂടും. സംസ്ഥാനത്തെ ജയില്‍ വിഭവങ്ങളുടെ വില വര്‍ധിപ്പിക്കാനുള്ള ശുപാര്‍ശയ്ക്ക് സര്‍ക്കാര്‍ അനുമതി നല്‍കി. ഊണും ചിക്കനും ഉള്‍പ്പെടെ 21 വിഭവങ്ങളുടെ വിലയാണ് വര്‍ധിപ്പിക്കുന്നത്.

ഫ്രീഡം ഫുഡ് എന്ന പേരിലാണ് സംസ്ഥാനത്തുടനീളം ജയിലുകള്‍ കേന്ദ്രീകരിച്ചുള്ള ഔട്ട് ലെറ്റുകളിലൂടെ ജയിലിലെ തടവുകാരുണ്ടാക്കിയ ഭക്ഷണ വിഭവങ്ങള്‍ വില്‍ക്കുന്നത്.

also read:വടകര താലൂക്ക് ഓഫീസ് തീവയ്പ്പ് കേസ്, കുറ്റം തെളിയിക്കാനായില്ല, പ്രതിയെ വെറുതെ വിട്ട് കോടതി

അധികം വൈകാതെ തന്നെ ജയില്‍ വിഭവങ്ങളുടെ പുതുക്കിയ വില പ്രാബല്യത്തില്‍ വരും. നിത്യോപയോഗ സാധനങ്ങളുടെ വിലയിലുണ്ടായ വര്‍ധനവിനെ തുടര്‍ന്നാണ് വിഭവങ്ങളുടെ വില പുതുക്കി നിശ്ചയിച്ചതെന്നാണ് വിവരം.

ജയിലുകളില്‍ നിന്നും പാചകം ചെയ്ത് പൊതുജനങ്ങള്‍ക്ക് വില്‍ക്കുന്ന ജനപ്രിയ വിഭവങ്ങളില്‍ 16 എണ്ണത്തിന് അഞ്ച് രൂപ നിരക്കിലാണ് വര്‍ധനവ്. ഊണിനും ചിക്കന്‍ ഫ്രൈക്കും 10 രൂപ വീതമാണ് വര്‍ധിപ്പിച്ചത്.

also read:4 മാസം മുമ്പ് 70 ലക്ഷം രൂപ ലോട്ടറിയടിച്ച യുവാവിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി

40 രൂപയുള്ള ഊണിന് 50 രൂപയായി. ചിക്കന്‍ ഫ്രൈ വില 35ല്‍ നിന്ന് 45 ആക്കിയും വര്‍ധിപ്പിച്ചിട്ടുണ്ട്. 750 ഗ്രാമുള്ള 170 രൂപയുടെ പ്ലംകേക്കിന് 200 രൂപയാണ് പുതുക്കിയ വില.

350 ഗ്രാമിന്റെ പ്ലം കേക്കിന് 85 ല്‍ നിന്ന് 100 രൂപയാക്കും ഉയര്‍ത്തിട്ടുണ്ട്. അതേസമയം, ജയിലില്‍നിന്ന് വില്‍ക്കുന്ന ചപ്പാത്തിയുടെ വിലയില്‍ മാറ്റമുണ്ടാകില്ല. ഇപ്പോഴുള്ള വിലയില്‍ തന്നെയായിരിക്കും വില്‍ക്കുക.

Exit mobile version