രാത്രിയില്‍ കലുങ്കില്‍ സ്‌കൂട്ടറിടിച്ച് മറിഞ്ഞു, ജീവനായി പിടഞ്ഞത് മണിക്കൂറുകളോളം, യുവതിക്ക് ദാരുണാന്ത്യം

death | bignewslive

പത്തനംതിട്ട: രാത്രിയില്‍ സ്‌കൂട്ടര്‍ മറിഞ്ഞ് പരിക്കേറ്റ് മണിക്കൂറുകളോളം ജീവനായി പിടഞ്ഞ് കലുങ്കിനടിയില്‍ കിടന്ന യുവതി മരിച്ചു. പത്തനംതിട്ടയിലാണ് സംഭവം. മല്ലപ്പള്ളി മഞ്ഞത്താനം അരുണ്‍സ് കോട്ടേജില്‍ സിജി എം ബിജി ആണ് മരിച്ചത്.

ഇരുപത്തിയഞ്ച് വയസ്സായിരുന്നു. ഞായറാഴ്ച രാത്രിയോടെയാണ് അപകടം സംഭവിച്ചത്. രാത്രി 9 മണിയോടെ ഭര്‍ത്താവിന്റെ മാതാപിതാക്കളുടെ വീട്ടില്‍ നിന്ന് ഭക്ഷണം കഴിച്ച് ബിജി താമസസ്ഥലത്തേക്ക് പോകുകയായിരുന്നു.മുട്ടുമണ്‍-ചെറുകോല്‍പുഴ റോഡില്‍ പമ്പ ജലസേചന പദ്ധതിയുടെ നീര്‍പ്പാലത്തിനു സമീപത്തുവെച്ചാണ് അപകടം സംഭവിച്ചത്.

also read:അയോധ്യ രാമപ്രതിഷ്ഠയുമായി ബന്ധപ്പെട്ട് സ്‌കൂളിന് അവധി നല്‍കിയ സംഭവം, അന്വേഷിക്കാന്‍ നിര്‍ദേശിച്ച് വിദ്യാഭ്യാസ മന്ത്രി

നീര്‍പ്പാലത്തിനു താഴെ റോഡിലുള്ള കലുങ്കില്‍ സ്‌കൂട്ടര്‍ ഇടിച്ചു മറിയുകയായിരുന്നു.സ്‌കൂട്ടറും യുവതിയും കലുങ്കിനടിയിലേക്കു വീണു. എന്നാല്‍ സംഭവം ആരും കണ്ടിരുന്നില്ല. അതിനാല്‍ രക്ഷാപ്രവര്‍ത്തനം വൈകി. ഇന്നലെ പുലര്‍ച്ചെ ഒരു മണിയോടെ ഇതുവഴി കാറില്‍ വന്നവരാണ് കലുങ്കിനോടു ചേര്‍ന്നു കാല്‍ ഉയര്‍ന്നുനില്‍ക്കുന്നതു കണ്ടത്.

തുടര്‍ന്ന് യുവതിയെ രക്ഷിച്ച് ഒന്നേകാലോടെ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ഭര്‍ത്താവ് അബ്ദീഷ് ഇടുക്കിയിലുള്ള ജോലിസ്ഥലത്ത് ആയിരുന്നു. പാട്ടക്കാല അക്ഷയ സെന്ററിലെ ജീവനക്കാരിയായിരുന്നു സിജി.

Exit mobile version