ആകെയുള്ളത് എട്ട് സെന്റ്, മൂന്ന് സെന്റ് ഉറ്റ സുഹൃത്തിന് നല്‍കി; ഷീജയുടെ ജീവിതത്തില്‍ വെളിച്ചമായി ദമ്പതികള്‍

കോഴിക്കോട്: ആകെയുള്ള എട്ട് സെന്റില്‍ നിന്ന് മൂന്ന് സെന്റ് ഭൂമി വീട് കേള്‍വി പരിമിതിയുള്ള കൂട്ടുകാരിക്ക് നല്‍കി മാതൃകയായി ദമ്പതികള്‍. മുണ്ടിക്കല്‍ത്താഴം സ്വദേശികളായ ശ്രീനാഥും ബിന്ദുവുമാണ് ഷീജയുടെ ഇരുട്ട് കയറിയ ജീവിതത്തില്‍ വെളിച്ചമായെത്തിയതത്.

രാപ്പകല്‍ അധ്വാനിച്ചാല്‍ പോലും മുന്നൂറ് രൂപയില്‍ കൂടുതല്‍ തികച്ചെടുക്കാനില്ലാത്ത ജീവിതമാണ് ശ്രീനാഥിന്റേത്. വീട്ടുജോലി ചെയ്ത് ഭാര്യ ബിന്ദുവിന് കിട്ടുന്നതും തുച്ഛമായ തുക. ഈ കിട്ടിയതില്‍ നിന്ന് മിച്ചം പിടിച്ചാണ് ഒരിക്കല്‍ വിറ്റുപോയ ഭൂമി തിരികെ വാങ്ങിയെടുത്തത്.

ബിന്ദുവിനൊപ്പം വീട്ടുജോലി ചെയ്യുന്ന ഉറ്റസുഹൃത്ത് ഷീജയുടെ ദുരവസ്ഥ അറിഞ്ഞാണ് വീട് വയ്ക്കാനായി അവര്‍ക്ക് ഭൂമി നല്‍കാന്‍ തീരുമാനിച്ചത്. പലയിടത്ത് വാടകയ്ക്ക് കഴിഞ്ഞ ഷീജ ഭൂമിയില്ലാത്തതിനാല്‍ ലൈഫ് പദ്ധതിക്ക് അപേക്ഷിക്കാന്‍ പോലുമാകാത്ത സ്ഥിതിയിലായിരുന്നു.

Exit mobile version