വടകരയില്‍ കടമുറിയില്‍ മനുഷ്യന്റെ തലയോട്ടി: ആറ് മാസത്തിലേറെ പഴക്കം

കോഴിക്കോട്: വടകരയില്‍ അടച്ചിട്ട കടമുറിയില്‍ മനുഷ്യന്റെ തലയോട്ടി കണ്ടെത്തി. കോഴിക്കോട് വടകര കുഞ്ഞിപ്പള്ളിയിലാണ് സംഭവം. ദേശീയ പാത നിര്‍മ്മാണത്തിനായി കെട്ടിടം പൊളിക്കുന്നതിനിടയിലാണ് തലയോട്ടി കണ്ടെത്തിയത്. ദേശീയ പാതാ നിര്‍മ്മാണത്തിനായി ഏറ്റെടുത്ത കെട്ടിടം ഒരു വര്‍ഷത്തിലേറെയായി പൂട്ടി കിടക്കുകയാണ്.

സ്ഥലത്ത് പോലീസെത്തി പരിശോധന നടത്തി. വടകരയില്‍ നിന്ന് എസ്പിയെത്തി പ്രദേശം പരിശോധിക്കും. തലയോട്ടിയ്ക്ക് ആറ് മാസത്തെ പഴക്കം മാത്രമൊള്ളുവെന്നാണ് പോലീസ് നല്‍കുന്ന വിവരം. എന്നാല്‍ മനുഷ്യന്റെ തലയോട്ടി എങ്ങനെ ഇവിടെ വന്നുവെന്നതില്‍ വ്യക്തത വന്നിട്ടില്ല.

പേപ്പര്‍ പ്ലാസ്റ്റിക്ക് അവശിഷ്ടങ്ങള്‍ക്കിടയിലായിരുന്നു തലയോട്ടി. തൊഴിലാളികളാണ് തലയോട്ടി കണ്ടെത്തിയത്. ഒരു വര്‍ഷത്തിലേറെയായി കട അടച്ചിട്ടിരിക്കുകയാണ്. സംഭവത്തില്‍ അന്വേഷണം നടത്തുകയാണെന്ന് പോലീസ് പറഞ്ഞു.

Exit mobile version