തിരിച്ചുവരുമെന്ന പ്രതീക്ഷകള്‍ അവസാനിച്ചു, കാണാതായ യുവാവ് പുഴയില്‍ മരിച്ച നിലയില്‍

തൃശൂര്‍: തൃശ്ശൂര്‍ ജില്ലയിലെ ഒല്ലൂരില്‍ നിന്ന് കാണാതായ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. അഞ്ചേരി കടവാരത്ത് വീട്ടില്‍ ബിജീഷിനെയാണ് പാലപ്പിള്ളി എലിക്കോട് കുറുമാലി പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

40 വയസ്സായിരുന്നു. എലിക്കോട് ആട്ടുപാലത്തിന് സമീപം ചൊവ്വാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. ബിജീഷിനെ കഴിഞ്ഞ വെള്ളിയാഴ്ച മുതലാണ് കാണാതായത്.

also read:ഭര്‍ത്താവിന്റെ ചിതകത്തിയെരിയും മുമ്പേ വിടവാങ്ങി ഭാര്യയും, ദമ്പതികളുടെ മരണം മണിക്കൂറുകളുടെ വ്യത്യാസത്തില്‍

ബന്ധുക്കളും നാട്ടുകാരും തെരച്ചില്‍ നടത്തിയെങ്കിലും ബിജീഷിനെ കണ്ടെത്താനായിരുന്നില്ല. തുടര്‍ന്ന് വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതില്‍ ഒല്ലൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തി വരുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.

ബിജീഷ് രണ്ട് സുഹൃത്തുക്കളോടൊപ്പം പുഴയില്‍ കുളിക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ടാണ് മരിച്ചതെന്നാണ് നിഗമനം. ബിജീഷ് കുളികഴിഞ്ഞ് പോയെന്നാണ് കരുതിയതെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു.

also read:ബന്ധുവിന്റെ വീടിന്റെ പെയിന്റിംഗ് ജോലിക്കിടെ വീണ് ഗുരുതര പരിക്ക്, 49കാരന് ദാരുണാന്ത്യം

മൃതദേഹം മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അച്ഛന്‍: പരേതനായ ബാബു. അമ്മ: സുഗന്ധ. ഭാര്യ: ലയ ( പനംകുറ്റിച്ചിറ സഹകരണ സ്റ്റോര്‍ ജീവനക്കാരി). മക്കള്‍: മാളവിക, തന്മയ.

Exit mobile version