എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ലൈംഗിക പീഡനത്തിനിരയാക്കി, യുവാവിന് 77 വര്‍ഷം കഠിന തടവും, മൂന്നര ലക്ഷം പിഴയും

14 വയസ്സ് മാത്രം പ്രായമുള്ള കുട്ടിയെ ബലപ്രയോഗത്തിലൂടെയാണ് സുനില്‍ എന്ന യുവാവ് പീഡിപ്പിച്ചത്.

പത്തനംതിട്ട: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസില്‍ യുവാവിന് കഠിനതടവ് വിധിച്ച് കോടതി. 14 വയസ്സ് മാത്രം പ്രായമുള്ള കുട്ടിയെ ബലപ്രയോഗത്തിലൂടെയാണ് സുനില്‍ എന്ന യുവാവ് പീഡിപ്പിച്ചത്.

പ്രതിക്ക് 77 വര്‍ഷം കഠിന തടവാണ് കോടതി വിധിച്ചത്. ഇതിന് പുറമെ മൂന്നര ലക്ഷം രൂപ പിഴ ഒടുക്കുന്നതിനും പിഴ ഒടുക്കാതിരുന്നാല്‍ ഒന്നര വര്‍ഷം അധിക കഠിന തടവും ഒടുക്കണമെന്ന് കോടതി ഉത്തരവില്‍ വ്യക്തമാക്കി. പത്തനംതിട്ട പോക്‌സോ പ്രിന്‍സിപ്പല്‍ ജഡ്ജ് ജയകുമാര്‍ ജോണ്‍ ആണ് ശിക്ഷ വിധിച്ചത്.

2019ലാണ് കേസിന് ആസ്പദമായ സംഭവം. എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയും ബന്ധുവുമായ പെണ്‍കുട്ടിയെയാണ് പ്രതി പല തവണ ലൈംഗിക പീഡനത്തിനിരയാക്കിയത്. ഭീഷണിയിലൂടെയും ബലപ്രയോഗത്തിലൂടെയും പ്രതി പെണ്‍കുട്ടിയെ നിരവധി തവണ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. ഭയം മൂലം പെണ്‍കുട്ടി അന്ന് വിവരം പുറത്തു പറഞ്ഞിരുന്നില്ല.

പ്രതി വീണ്ടും പ്രതി ലൈംഗികാതിക്രമത്തിന് മുതിര്‍ന്നപ്പോഴാണ് വിവരം പുറത്തറിയുന്നത്. ഇരായ പെണ്‍കുട്ടി ബന്ധുവായ മറ്റൊരു പെണ്‍കുട്ടിയോട് വിവരം പങ്കുവയ്ക്കുകയായിരുന്നു. ഈ പെണ്‍കുട്ടി പത്തനംതിട്ട വനിതാ പോലീസ് സ്റ്റേഷനില്‍ വിവരം അറിയിച്ചു. തുടര്‍ന്ന് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Exit mobile version