കോടതി മുറ്റത്ത് ജീപ്പിനുള്ളിൽ വെച്ച് ആക്രമാസക്തരായി അശ്വതിയും ഷാനിഫും; കുഞ്ഞിനെ കൊലപ്പെടുത്തിയ പ്രതികൾ തമ്മിൽ ഏറ്റുമുട്ടൽ

ആലുവ: ഒരു മാസം പ്രായമുള്ള ആൺകുഞ്ഞിനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ പ്രതികളെ ഡിസംബർ 20 വരെ റിമാൻഡ് ചെയ്തു. കറുകപ്പിള്ളിയിൽ ലോഡ്ജിൽ നടന്ന സംഭവത്തിൽ ചേർത്തല എഴുപുന്ന സ്വദേശിനി അശ്വതി ഓമനക്കുട്ടൻ (25), സുഹൃത്ത് കണ്ണൂർ ചക്കരക്കൽ സ്വദേശി പിപി ഷാനിഫ് (25) എന്നിവരെയാണ് റിമാൻഡ് ചെയ്തത്.

ആലുവ ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് പ്രതികളെ ഹാജരാക്കിയത്. ബുധനാഴ്ച ഉച്ചയോടെയാണ് ഇരുവരെയും കോടതിയിൽ ഹാജരാക്കിയത്. പിന്നീട് ഒന്നാം പ്രതി ഷാനിഫിനെ ആലുവ സബ് ജയിലിലേക്കും രണ്ടാം പ്രതി അശ്വതിയെ കാക്കനാട് വനിതാ സെല്ലിലേക്കും മാറ്റി.

ഇതിനിടെ പ്രതികൾ ത്മിൽ ഏറ്റുമുട്ടിയതും പോലീസിന് തലവേദനയായി. കോടതിമുറ്റത്ത് നിർത്തിയിട്ട ജീപ്പിനുള്ളിൽ വെച്ച് പ്രതികൾ ഏറ്റുമുട്ടിയത് നാടകീയ രംഗങ്ങളാണ് സൃഷ്ടിച്ചത്.

കുഞ്ഞിനെ കൊന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിച്ച് ഇരുവരും വഴക്കടിച്ചത് പിന്നീട് കയ്യാങ്കളിയിലേക്ക് നീങ്ങുകയായിരുന്നു. പിൻസീറ്റിലിരുന്ന അശ്വതി നടുഭാഗത്തെ സീറ്റിലിരുന്ന ഷാനിഫിനെ മർദ്ദിച്ചതോടെയാണ് അക്രമം തുടങ്ങിയത്. ഇതോടെ ഷാനിഫ് തിരിച്ചടിക്കാൻ ശ്രമിച്ചു.

ALSO READ- ‘റുവൈസിനെ പെങ്ങൾ ഒരുപാട് ഇഷ്ടപ്പെട്ടിരുന്നു’, സ്ത്രീധനത്തിന്റെ പേരിൽ ബാപ്പ സമ്മതിക്കില്ല; പണമാണ് പ്രധാനമെന്ന് പറഞ്ഞു; ഇതോടെ ഷഹന ഡിപ്രഷനിലായി

തുടർന്ന് ജീപ്പിനരികിൽ നിന്നിരുന്ന പോലീസുകാർ ഇരുവരേയും തടയുകയായിരുന്നു. കറുകപ്പിള്ളിയിലെ ലോഡ്ജ് മുറിയിൽ വെച്ചാണ് അശ്വതിയും ഷാനിഫും ചേർന്ന് കുഞ്ഞിനെ കൊലപ്പെടുത്തിയത്. ഷാനിഫ് സ്വന്തം കാൽമുട്ടിൽ കുട്ടിയുടെ തല ഇടിച്ച് തലയോട്ടി പൊട്ടിച്ചാണ് കുഞ്ഞിനെ കൊന്നതെന്നാണ് പോലീസ് കണ്ടെത്തൽ. അശ്വതി കൃത്യത്തിന് കൂട്ടുനിന്നെന്നും പോലീസ് പറയുന്നു.

Exit mobile version