സ്‌കൂളില്‍ പോകാന്‍ ബസ് കിട്ടാത്തതിനാല്‍ വീട്ടിലേക്ക് മടങ്ങി, പിന്നാലെ കണ്ടത് പ്ലസ് വണ്‍ വിദ്യാര്‍ഥിയെ തോട്ടില്‍ മരിച്ച നിലയില്‍

വിളപ്പില്‍ശാല: പ്ലസ് വണ്‍ വിദ്യാര്‍ഥിയെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരത്താണ് സംഭവം. വിളപ്പില്‍ശാല സ്വദേശി ആകാശ് ആണ് മരിച്ചത്. പതിനേഴ് വയസ്സായിരുന്നു.

ചാല ബോയ്‌സ് സ്‌ക്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ് ആകാശ്. സ്‌കൂളിലേക്ക് പോകാന്‍ ബസ് കിട്ടാത്തതിനാല്‍ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ദാരുണമായ മരണം സംഭവിക്കുന്നത്. നടക്കുന്നതിനിടെ ക്ഷീണം തോന്നി ആകാശ് എള്ളുവിള പാലത്തിന് സമീപം ഇരുന്നു.

also read: പിരിച്ചുവിട്ട തൊഴിലാളി ജോലി ചോദിച്ചെത്തിയതിനെ ചൊല്ലി വഴക്ക്; സൗദിയിൽ പ്രവാസി മലയാളി കുത്തേറ്റ് മരിച്ചു

അപ്പോള്‍ ആകാശിനെ കണ്ട് നാട്ടിലെ ഒരാള്‍ കാരണം തിരക്കിയെങ്കിലും കൂടുതല്‍ ശ്രദ്ധിക്കാന്‍ നില്ക്കാതെ മടങ്ങിയിരുന്നു. കുറേ കഴിഞ്ഞ് ഇതു വഴി നടന്നു പോയവരാണ് വെള്ളത്തില്‍ മുങ്ങിക്കിടക്കുന്ന നിലയില്‍ ആകാശിന്റെ മൃതദേഹം കണ്ടെത്തിയത്.

ഉടന്‍ വിളപ്പില്‍ശാല ആശുപത്രിയില്‍ എത്തിച്ചു. പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം മെഡിക്കല്‍ കോളേജിലേക്ക് മാറ്റും. ആകാശിന് ഫിറ്റ്‌സ് രോഗം ഉണ്ടായിരുന്നു എന്നാണ് ബന്ധുക്കള്‍ പറയുന്നത്.

Exit mobile version