‘50,000 തന്നാല്‍ കേരളനടനത്തിലും മോഹിനിയാട്ടത്തിലും വിജയിയാക്കാം’: സബ് ജില്ലാ കലോത്സവത്തില്‍ കോഴ

തിരുവനന്തപുരം: കണിയാപുരം സബ് ജില്ലാ കലോത്സവത്തില്‍ നൃത്ത ഇനങ്ങള്‍ക്ക് കോഴ ആവശ്യപ്പെട്ടതായി പരാതി. മോഹിനിയാട്ടം, കേരള നടനം എന്നീ ഇനങ്ങളില്‍ വിജയി ആക്കാമെന്ന് വാഗ്ദാനം. ഇടനിലക്കാര്‍ നൃത്താധ്യാപകരെ വിളിച്ച് ആവശ്യപ്പെട്ടത് 50,000 രൂപ. ജില്ലാ കലോത്സവത്തിലേക്ക് തിരഞ്ഞെടുക്കുന്നതിനാണ് കോഴ ആവശ്യപ്പെട്ടത്.

ഇടനിലക്കാര്‍ കുട്ടികളുടെ അധ്യാപകരെ വിളിച്ചാണ് കോഴ ആവശ്യപ്പെട്ടത്. കോഴ ആവശ്യപ്പെടുന്ന ശബ്ദരേഖ മീഡിയവണിന് ലഭിച്ചു. നൃത്താധ്യാപകന്‍ വിഷ്ണു, മേക്കപ്പ് ആര്‍ട്ടിസ്റ്റ് ശരത് എന്നിവരാണ് തട്ടിപ്പിന് പിന്നിലെന്ന് ശബ്ദരേഖയില്‍ പറയുന്നു. 40,000 കൊടുക്കുകയാണെങ്കില്‍ കേരളനടനത്തിന് രണ്ടാം സ്ഥാനം തരാമെന്ന് പറഞ്ഞാണ് നൃത്താധ്യാപിക സ്മിതശ്രീയെ ഇടനിലക്കാര്‍ വിളിച്ചത്.

‘പൈസ കൊടുത്താല്‍ കുട്ടികള്‍ക്ക് സമ്മാനം കിട്ടും, അവരുടെ ജഡ്മെന്റാണ് അവിടെ നടക്കുന്നത്. 50,000 തന്നാല്‍ കേരളനടനത്തിന് മാത്രമല്ല, മോഹിനിയാട്ടത്തിനും തരാമെന്നും പറഞ്ഞു. എന്നാല്‍ പിന്നീട് വിളിച്ച് മോഹിനിയാട്ടം മറ്റൊരു വിദ്യാര്‍ഥിക്കായി പിടിച്ചെന്നും ഇടനിലക്കാര്‍ പറഞ്ഞതായി നൃത്താധ്യാപിക സ്മിതശ്രീ പറയുന്നു.

Exit mobile version