‘എന്റെ കുട്ടി പോയി.., അവള്‍ പോയീ’; ആന്‍ റുഫ്തയുടെ മരണവാര്‍ത്തയറിഞ്ഞ് നെഞ്ചുപൊട്ടിക്കരഞ്ഞ് പിതാവ്, ആശ്വസിപ്പിക്കാന്‍ ആരോരുമില്ലാതെ വിദേശത്ത് മാതാവും

കൊച്ചി: കൊച്ചിയിലെ കുസാറ്റ് ക്യാമ്പസില്‍ നടന്ന ദുരന്തം കേരളക്കരയെ ഒന്നടങ്കം നടുക്കിയിരിക്കുകയാണ്. മകള്‍ ആന്‍ റുഫ്തയുടെ മരണവിവരം അറിഞ്ഞ പിതാവ് റോയ് പൊട്ടിക്കരയുന്ന ചിത്രങ്ങള്‍ മലയാളികളുടെ നെഞ്ച് തകര്‍ക്കുകയാണ്.

പോയെടാ… എന്റെ കുട്ടി പോയി…അവള്‍ പോയില്ലേ… ഇനി എന്തിനാണിവിടെ നില്‍ക്കുന്നത് എന്ന് ഉറക്കെ പറഞ്ഞുകൊണ്ട് പൊട്ടിക്കരയുകയായിരുന്നു റോയ്. ഈ കാഴ്ച കണ്ട് നിന്നവരെ കണ്ണീരിലാഴ്ത്തുകയായിരുന്നു.

also read; നവകേരള സദസിനോട് അനുബന്ധിച്ചുള്ള ആഘോഷപരിപാടികള്‍ ഒഴിവാക്കി, മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനവുമില്ല, തീരുമാനം കുസാറ്റ് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍

ഹൈബി ഈഡന്‍ അടക്കമുള്ളവര്‍ക്ക് റോയിയെ സമാധാനിപ്പിക്കാന്‍ കഴിഞ്ഞിരുന്നില്ല. പ്രതിപക്ഷനേതാവ് വി ഡി സതീശന്‍, ഹൈബി ഈഡന്‍ എം പി., ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് എന്നിവര്‍ക്കൊപ്പമാണ് റോയിയും മകന്‍ റിഥുലും കളമശ്ശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിയത്.

ആനിന്റെ വിയോഗവാര്‍ത്തയറിഞ്ഞ് തകര്‍ന്ന റോയിയെയും മകനെയും ഹൈബി ഈഡന്റെ കാറിലാണ് വീട്ടിലേക്ക് മടക്കിവിട്ടത്. ആനിന്റെ അമ്മ സിന്ധു ഇറ്റലിയാണ്. വിസിറ്റിങ് വിസയില്‍ ഇറ്റലിയില്‍ ജോലി തേടി പോയതായിരുന്നു സിന്ധു.
സിന്ധുവിനെ മകളുടെ അപകടവിവരം അറിയിച്ചിട്ടുണ്ട്.

also read: രാജു നാരായണ സ്വാമിയുടെ ശ്രമം ഫലം കണ്ടു : ജലോറിൽ പോളിങ് ശതമാനം ഉയർന്നു

മകളെ പഠിപ്പിക്കാനുള്ള പണം കണ്ടെത്താനായിട്ടാണ് അവര്‍ ഇറ്റലിക്ക് പോയത്. സിന്ധുവിന് അവിടെനിന്ന് മടങ്ങിവരാന്‍ കഴിയുമോ എന്നതിലടക്കം നിലവില്‍ സംശയം ഉണ്ട്.

Exit mobile version