വ്യാജ തിരിച്ചറിയല്‍ കാര്‍ഡ്; ജില്ല സെക്രട്ടറി ഉള്‍പ്പെടെ നാല് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍

തിരുവനന്തപുരം: വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസില്‍ ഒരു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൂടി കസ്റ്റഡിയില്‍. ഇതോടെ കസ്റ്റഡിയിലായവരുടെ എണ്ണം നാലായി. അടൂര്‍ സ്വദേശി വികാസ് കൃഷ്ണയാണ് ഏറ്റവും ഒടുവിലായി കസ്റ്റഡിയിലായത്.

ഡിവൈഎഫ്‌ഐ നേതാക്കള്‍ നല്‍കിയ പരാതിയിലായിരുന്നു അന്വേഷണം. നേരത്തെ കേസില്‍ മൂന്നു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പിടിയിലായിരുന്നു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട രാഹുല്‍ മാങ്കൂട്ടത്തിന്റെ അടുത്ത അനുയായികളാണ് പിടിയിലായത്.

also read:‘തിരുനെല്ലിയുടെ കഥാകാരി’ വിടവാങ്ങി, മലയാള സാഹിത്യലോകത്തിന് തീരാനഷ്ടമായി പി വത്സലയുടെ വിയോഗം

പത്തനംതിട്ട സ്വദേശികളായ അഭി വിക്രം, ബിനില്‍, ഫെനി എന്നിവരാണ് പിടിയിലായത്. അഭി വിക്രം യൂത്ത് കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ സെക്രട്ടറിയായിരുന്നു. ഇവരില്‍ നിന്നും വ്യാജ തിരിച്ചറിയല്‍ രേഖകള്‍ കണ്ടെടുത്തു.

അഭി വിക്രമിന്റെ ലാപ് ടോപ്പും മൊബൈല്‍ ഫോണുമടക്കം പിടിച്ചെടുത്തിട്ടുണ്ട്. ഇവ ഉപയോഗിച്ച് വ്യാജ തിരിച്ചറിയല്‍ രേഖകളുണ്ടാക്കിയെന്നാണ് സംശയിക്കുന്നത്.

Exit mobile version