നന്തന്‍കോട് സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ കടന്ന് പിടിച്ച കേസിലെ ബിഹാര്‍ സ്വദേശിക്ക് 10 വര്‍ഷം കഠിന തടവും പിഴയും; അതിവേഗ വിധിയുമായി കോടതി

തിരുവനന്തപുരം: 17കാരിയായ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ കടന്നുപിടിച്ച് ലൈംഗികാതിക്രമം നടത്തിയ കേസിലെ പ്രതിയ്ക്ക് 10 വര്‍ഷം കഠിന തടവും 40,000 രൂപ പിഴയും വിദിച്ച് കോടതി. ബിഹാര്‍ സ്വദേശിയായ 20 കാരനായ സംജയ് (20) ആണ് പ്രതി. 40,000 രൂപ പിഴ അടച്ചില്ലെങ്കില്‍ എട്ട് മാസം കൂടി ശിക്ഷ അനുഭവിക്കണം.

കേസില്‍ തിരുവനന്തപുരം അതിവേഗ കോടതി ജഡ്ജി ആര്‍ രേഖയാണ് ശിക്ഷിച്ചത്. പിഴ തുക ലഭിച്ചാല്‍ കുട്ടിക്ക് നല്‍കണമെന്നും വിധിയിലുണ്ട്.

2022 ജൂണ്‍ ഏഴിന് ഉച്ചയ്ക്ക് നന്തന്‍കോട് കെസ്റ്റന്‍ റോഡില്‍ വെച്ചായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ഉച്ചയ്ക്ക് സ്‌കൂളില്‍ നിന്നും ഇറങ്ങിയ പെണ്‍കുട്ടി കൂട്ടുകാരിയോടൊപ്പം ഹോസ്റ്റലിലേക്ക് നടന്ന് പോവുകയായിരുന്നു.

ഈ സമയത്ത് എതിരെ നടന്ന് വന്ന പ്രതി കുട്ടിയുടെ സ്വകാര്യ ഭാഗത്ത് പിടിച്ച് ലൈംഗികാതിക്രമം നടത്തുകയായിരുന്നു. സംഭവത്തില്‍ ഭയന്ന കുട്ടിയും കൂട്ടുകാരിയും നിലവിളിച്ചതിനെ തുടര്‍ന്ന് പ്രതി ഓടി രക്ഷപ്പെട്ടു. ഇത് കണ്ടവര്‍ പ്രതിയെ ഓടിച്ചിട്ട് പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.

ALSO READ- ‘സാറേ..വീട്ടില്‍ പെണ്ണും കുട്ടികളുമില്ലേ? എന്നെ നിങ്ങള്‍ക്കറിയില്ല’; മദ്യലഹരിയില്‍ നടുറോഡില്‍ പോലീസിനെ വിരട്ടി ഗുണ്ടയുടെ പരാക്രമം; ഒടുവില്‍ കസ്റ്റഡിയില്‍

പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ആര്‍എസ് വിജയ് മോഹന്‍, അഡ്വ. അഖിലേഷ് ആര്‍ വൈ എന്നിവര്‍ ഹാജരായി. മ്യൂസിയം എസ്‌ഐ സംഗീത എസ്ആര്‍, അജിത് കുമാര്‍ എന്നിവരാണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷന്‍ 8 സാക്ഷികളെ വിസ്തരിച്ചു. 11 രേഖകള്‍ ഹാജരാക്കി.

Exit mobile version