അനുഷയുടെ ലക്ഷ്യം യുവതിയെ കൊലപ്പെടുത്തി അവരുടെ ഭര്‍ത്താവിനെ സ്വന്തമാക്കുക! നേഴ്‌സ് വേഷത്തിലെത്തി കാമുകന്റെ ഭാര്യയെ കൊല്ലാന്‍ ശ്രമിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

തിരുവല്ല പരുമല സെന്റ് ഗ്രിഗോറിയസ് ആശുപത്രിയില്‍ ഇന്നലെയാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്.

പത്തനംതിട്ട: ആശുപത്രിയില്‍ പ്രസവശേഷം ചികിത്സയില്‍ കഴിയുകയായിരുന്ന യുവതിയെ സിറിഞ്ച് ഉപയോഗിച്ച് ശരീരത്തില്‍ വായു കയറ്റി കൊല്ലാന്‍ ശ്രമിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. യുവതിയെ കൊലപ്പെടുത്തി അവരുടെ ഭര്‍ത്താവിനെ സ്വന്തമാക്കുകയായിരുന്നു പ്രതി അനുഷയുടെ ലക്ഷ്യമെന്ന് പോലീസ്. എയര്‍ എംപോളിസം എന്ന മാര്‍ഗ്ഗമാണ് പ്രതി സ്വീകരിച്ചത്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും

തിരുവല്ല പരുമല സെന്റ് ഗ്രിഗോറിയസ് ആശുപത്രിയില്‍ ഇന്നലെയാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. കൊലപാതക ശ്രമം നടത്തിയ നേഴ്‌സ് വേഷം ധരിച്ച് എത്തിയ യുവതിയെ തിരുവല്ല പുളിക്കീഴ് പോലീസ് കസ്റ്റഡിയിലെടുത്തു.

അതേസമയം, നഴ്സിന്റെ വേഷത്തില്‍ എത്തി യുവതിയുടെ റൂമിലേക്ക് കടന്നു കൂടിയ പുല്ലകുളങ്ങര കണ്ടല്ലൂര്‍ വെട്ടത്തേരില്‍ കിഴക്കേതില്‍ അനുഷ ( 25)യുടെ നീക്കം ജീവനക്കാരുടെ സമയോചിത ഇടപെടലിലാണ് പൊളിഞ്ഞത്.

പ്രസവ ശേഷം റൂമില്‍ വിശ്രമിക്കുകയായിരുന്നു സ്‌നേഹ. അനുഷ കുത്തിവെപ്പെടുക്കാനെന്ന വ്യാജേനെയെത്തി അപായപ്പെടുത്താനാണ് ശ്രമിച്ചത്. എന്നാല്‍ ആശുപത്രി ജീവനക്കാര്‍ക്ക് തുടക്കത്തില്‍ തന്നെ സംശയം തോന്നി ചോദ്യം ചെയ്തതോടെയാണ് നീക്കം പൊളിഞ്ഞു. സ്‌നേഹയുടെ ഭര്‍ത്താവായ അരുണിനെ സ്വന്തമാക്കാനാണ് അനുഷ കാലപാതകം ആസൂത്രണം ചെയ്തത്. അരുണും അനുഷയും കോളേജ് കാലഘട്ടം മുതല്‍ അടുപ്പത്തിലായിരുന്നെന്നും വിവരമുണ്ട്. ഫാര്‍മസിസ്റ്റായിരുന്നു അനുഷ.

Exit mobile version