കണ്ണൂരില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം: പിന്നില്‍ മുഖം മൂടി ധരിച്ച നാലംഗ സംഘം; സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം

കണ്ണൂര്‍: പട്ടാപ്പകല്‍ കക്കാട് സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം. ഇന്നു രാവിലെ ഒന്‍പതുമണിക്കു വീടിനടുത്തുള്ള ആളൊഴിഞ്ഞ ഇടവഴിയില്‍ വച്ചാണു സംഭവം നടന്നത്. കാറില്‍ എത്തിയ സംഘം തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്നാണ് പരാതി. സ്‌കൂളിലേക്ക് പോകുന്നതിനിടെയാണ് സംഭവം.

തന്നെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചു എന്നും കുതറിമാറി ഓടി രക്ഷപ്പെട്ടു എന്നും വിദ്യാര്‍ത്ഥിനി മൊഴി നല്‍കി. രാവിലെ വിദ്യാര്‍ത്ഥിനി സ്‌കൂളിലേക്ക് പോകുമ്പോഴായിരുന്നു സംഭവം. നടന്നുവരവെ കാസര്‍ഗോഡ് രജിസ്‌ട്രേഷനിലെത്തിയ ഒരു ഓംനി വാനിലേക്ക് കുട്ടിയെ വലിച്ചുകയറ്റാന്‍ ശ്രമിച്ചു എന്നാണ് മൊഴി. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

വാനിലെത്തിയ നാലംഗ സംഘമാണു പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്.
വാനിലേക്കു കയറ്റാന്‍ ശ്രമിക്കുന്നതിനിടെ പെണ്‍കുട്ടി കുതറിയോടുകയായിരുന്നു. മുഖംമൂടി ധരിച്ച നാലുപേരാണു വാഹനത്തിലുണ്ടായിരുന്നത്. സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. ഇതിനു മുന്‍പും പരിസരത്തു മറ്റൊരു വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടന്നതായി പരാതി പോലീസിന് ലഭിച്ചിരുന്നു.

Exit mobile version