സ്‌കൂള്‍ മുറ്റത്ത് ഓടിക്കളിക്കാന്‍ ഇനിയവള്‍ ഇല്ല, പൊന്നുമോളുടെ മൃതദേഹം കണ്ട് തളര്‍ന്ന് വീണ് അമ്മ, കണ്ണീര്‍ക്കടലായി തായിക്കാട്ടുകര എല്‍പി സ്‌കൂള്‍ മുറ്റം

death | bignewslive

കൊച്ചി: ക്രൂര പീഡനത്തിന് ഇരയായി ആലുവയില്‍ കൊല്ലപ്പെട്ട അഞ്ചുവയസ്സുകാരിയുടെ മൃതദേഹം പൊതുദര്‍ശനത്തിനായി എത്തിച്ചതിന് പിന്നാലെ കണ്ണീര്‍ക്കടലായി തായിക്കാട്ടുകര എല്‍പി സ്‌കൂളില്‍ അങ്കണം. പിഞ്ചോമനയെ അവസാനമായി ഒരു നോക്ക് കാണാനായി നിരവധിപേരാണ് സ്‌കൂളില്‍ എത്തിയത്.

ചേതനയറ്റ കുഞ്ഞിന്റെ മൃതദേഹം കണ്ട് പലര്‍ക്കും കരച്ചിലടക്കാനായില്ല. കുട്ടിയുടെ സഹപാഠികളും അധ്യാപകരും നാട്ടുകാരും അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തിയിരുന്നു. മാതാപിതാക്കളും സ്‌കൂളില്‍ എത്തിയിരുന്നു.

also read:നടന്‍ സുരാജ് വെഞ്ഞാറമൂടിന്റെ കാര്‍ ബൈക്കുമായി കൂട്ടിയിടിച്ച് അപകടം, ഒരാള്‍ക്ക് പരിക്ക്

മകളുടെ മൃതദേഹം കണ്ട അമ്മ തളര്‍ന്നുവീണു. കുട്ടിയുടെ മൃതദേഹം എത്തിച്ചപ്പോള്‍ കൂടിനിന്ന അമ്മമാര്‍ സങ്കടം സഹിക്കാനാകാതെ വിങ്ങിപ്പൊട്ടി. സ്‌കൂളിലേത്ത് പോകുന്ന വഴിയില്‍ കുട്ടിയെ അവസാനമായി കാണാനായി നിരവധി പേര്‍ ആംബുലന്‍സ് തടഞ്ഞുനിര്‍ത്തി.

സ്‌കൂളിലെ പൊതു ദര്‍ശനത്തിന് ശേഷം രാവിലെ പത്തു മണിക്ക് കീഴ്മാട് പഞ്ചായത്ത് ശ്മശാനത്തില്‍ സംസ്‌കരിക്കും.

Exit mobile version