അടൂരിൽ 17 കാരിയെ ബലാത്സംഗത്തിനിരയാക്കിയത് ആൺ സുഹൃത്ത്, പിന്നീട് സുഹൃത്തുക്കൾക്ക് പരിചയപ്പെടുത്തി കൂട്ടബലാത്സംഗം; ആറുപേർ പിടിയിൽ;

പത്തനംതിട്ട: അടൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ പ്രതികളായ ആറുപേർ പിടിയിൽ. സ്‌കൂൾ വിദ്യാർത്ഥിനിയായ 17-കാരിയെ ബലാത്സംഗം ചെയ്ത ആൺസുഹൃത്തിനേയും ഇയാളുടെ സുഹൃത്തുക്കളായ അഞ്ചുപേരെയുമാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.

പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ചൈൽഡ് വെൽഫയർ കമ്മിറ്റി നൽകിയ റിപ്പോർട്ടിൽ ജൂലായ് ആദ്യവാരമാണ് സംഭവത്തിൽ പോലീസ് കേസെടുത്തത്. തുടർന്ന് പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കുകയും വിശദമായ മൊഴി രേഖപ്പെടുത്തി അന്വേഷണം ആരംഭിക്കുകയുമായിരുന്നു.

അതേസമയം, സംഭവത്തിൽ കേസെടുത്തതോടെ പെൺകുട്ടിയുടെ കാമുകൻ ഉൾപ്പെടെയുള്ള പ്രതികൾ ഒളിവിലായിരുന്നു. പോലീസ് നടത്തിയ വ്യാപകമായ തിരച്ചിലിൽ ശനിയാഴ്ച രാത്രിയും ഞായറാഴ്ച പുലർച്ചെയുമായാണ് ഇവരെ പിടികൂടിയത്. രണ്ടുപ്രതികളെ ഞായറാഴ്ച പുലർച്ചെ ആലപ്പുഴയിൽനിന്നാണ് കസ്റ്റഡിയിലെടുത്തതെന്നും പോലീസ് അറിയിച്ചു.

അതേസമയം, കസ്റ്റഡിയിലെടുത്ത പ്രതികളെ പോലീസ് വിശദമായി ചോദ്യം ചെയ്തുവരിയാണ്. ഞായറാഴ്ച വൈകിട്ടോടെ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തും.

ALSO READ- കുടുംബത്തോടൊപ്പം യാത്ര ചെയ്തത് കാറില്‍, കണ്ണൂര്‍ സ്വദേശിക്ക് ബൈക്കിലെ നിയമലംഘനത്തിന് മോട്ടോര്‍ വാഹനവകുപ്പിന്റെ നോട്ടീസ്, അമ്പരന്ന് സുരേന്ദ്രന്‍

പെൺകുട്ടി നൽകിയ മൊഴിയിൽ കാമുകനാണ് ആദ്യം ലൈംഗികമായി പീഡിപ്പിച്ചതെന്നാണ് പറയുന്നത്. പിന്നീട് കാമുകൻ ഇയാളുടെ സുഹൃത്തുക്കൾക്ക് പെൺകുട്ടിയുടെ മൊബൈൽ നമ്പർ കൈമാറുകയായിരുന്നു. തുടർന്ന് പെൺകുട്ടിയെ ഇവർക്ക് പരിചയപ്പെടുത്തി ഇവരുമായി സൗഹൃദത്തിലാകാൻ പെൺകുട്ടിയെ നിർബന്ധിച്ചു. ഇതിനേതുടർന്നാണ് കാമുകന്റെ സുഹൃത്തുക്കളും പെൺകുട്ടിയെ ബലാത്സംഗത്തിനിരയാക്കിയത്.

Exit mobile version