11 മാസത്തേക്ക് വാടകയ്ക്ക് നല്‍കിയ വീട് നാല് വര്‍ഷം കഴിഞ്ഞിട്ടും ഒഴിഞ്ഞില്ല, മനംനൊന്ത് ജീവനൊടുക്കി ഗൃഹനാഥന്‍

കന്യാകുമാരി: തന്റെ വീട്ടില്‍ നിന്നും വാടകക്കാര്‍ താമസം ഒഴിയാത്തതില്‍ മനംനൊന്ത് ജീവനൊടുക്കി ഗൃഹനാഥന്‍. മാര്‍ത്താണ്ഡം പത്തുകാണി, നിരപ്പ്‌റോഡ്, ലക്ഷ്മിഇല്ലം സ്വദേശിയും അമ്പതുവയസ്സുകാരനുമായ ഹരിഹരന്‍ ആണ് ജീവനൊടുക്കിയത്.

മാര്‍ത്താണ്ഡത്തെ സ്വകാര്യ ലോഡ്ജിലാണ് ഇദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സ്വകാര്യ ബാങ്ക് ജീവനക്കാരനായ ഹരിഹരന്‍ഭാര്യ നളിനി (45), മക്കളായ വൈഷ്ണവി, സൗഭാഗ്യ, ഹര്‍ഷന്‍ എന്നിവര്‍ക്കൊപ്പമാണ് താമസിച്ചരുന്നത്. സ്വകാര്യ സ്‌കൂളിലെ അദ്ധ്യാപികയായ ഹരിഹരന്റെ ഭാര്യ നളിനി 2019 ല്‍ വീട് വാടകയ്ക്ക് നല്കിയിരുന്നു.

also read: കെഎസ്ആര്‍ടിസിയുമായി കൂട്ടിയിടിച്ചു, പഞ്ചായത്ത് വാഹനം തലകീഴായി മറിഞ്ഞത് മൂന്നുതവണ, രാമമംഗലം പഞ്ചായത്ത് പ്രസിഡന്റിന് ദാരുണാന്ത്യം, മൂന്നുപേര്‍ക്ക് ഗുരുതര പരിക്ക്

തമിഴ്‌സെല്‍വി എന്ന സ്ത്രീക്ക് 11മാസത്തേക്കായിരുന്നു വീട് വാടകയ്ക്ക് നല്‍കിയത്. 2022 ആയിട്ടും വീട് ഒഴിയാത്തതിനെ തുടര്‍ന്ന് ഹരിഹരന്‍ ഇവര്‍ക്കെതിരെ ആറുകാണി പൊലീസിന് പരാതി നല്‍കിയിരുന്നു.തുടര്‍ന്ന് തമിഴ്‌സെല്‍വി വ്യാജരേഖ തയാറാക്കി വീടൊഴിയാന്‍ ഇനിയും സമയമുണ്ടെന്നു കാട്ടി പൊലീസിനെ സമീപിക്കുകയായിരുന്നു.

also read: ഇത് പോലീസ് അല്ല സൈക്കോളജിസ്റ്റുമാരും ഡോക്ടര്‍മാരും കൈകാര്യം ചെയ്യേണ്ട വിഷയം, തൊപ്പിയെ അറസ്റ്റ് ചെയ്തതില്‍ പ്രതികരിച്ച് മുരളി തുമ്മാരുകുടി

പിന്നാലെ ഹരിഹരന്‍ ജില്ലാ പൊലീസ് മേധാവിക്കും കളക്ടര്‍ക്കും നിവേദനം നല്‍കി. എന്നാല്‍ പൊലീസ് വിഷയത്തില്‍ യാതൊരു നടപടിയും സ്വീകരിക്കാത്തതിനെ തുടര്‍ന്ന് മനംനൊന്ത ഹരിഹരന്‍ ജീവനൊടുക്കുകയായിരുന്നു.

Exit mobile version