രണ്ടാം ഭാര്യയുടെ വിയോഗം താങ്ങാനായില്ല, രണ്ട് പെണ്‍മക്കളെ കൊലപ്പെടുത്തി ജീവനൊടുക്കാന്‍ ശ്രമിച്ച 58കാരന്റെ ആത്മഹത്യാക്കുറിപ്പ്

തൃശൂര്‍; ഗുരുവായൂരില്‍ സ്വകാര്യ ലോഡ്ജില്‍ രണ്ട് പെണ്‍മക്കളെ കൊലപ്പെടുത്തിയ ശേഷം 58കാരന്‍ ജീവനൊടുക്കാന്‍ ശ്രമിച്ചത് രണ്ടാം ഭാര്യയുടെ വിയോഗം താങ്ങാന്‍ വയ്യാതെ. ഗുരുതരാവസ്ഥയില്‍ കണ്ടെത്തിയ ഇയാള്‍ ഇപ്പോള്‍ ചികിത്സയിലാണ്.

വയനാട് കാട്ടിക്കൊല്ലി സ്വദേശി ചന്ദ്രശേഖരനാണ് മക്കളായ ശിവനന്ദനയും (12), ദേവനന്ദനയും (9) കൊലപ്പെടുത്തിയ ശേഷം കൈ ഞരമ്പ് മുറിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചത്. ചന്ദ്രശേഖരന്‍ ഇപ്പോള്‍ തൃശൂര്‍ അമല ആശുപത്രിയില്‍ ചികിത്സയിലാണ്.

also read: വിരമിച്ച പ്രധാനാദ്ധ്യാപികയ്ക്ക് മാനേജ്മെന്റിന്റെ ഉപഹാരം: ഒരുലക്ഷം രൂപ സ്‌കൂളിന് തന്നെ തിരിച്ചുനല്‍കി മാതൃകയായി അദ്ധ്യാപിക

ചന്ദ്രശേഖരന്റെ രണ്ടാം ഭാര്യ അജിതയിലെ മക്കളാണ് രണ്ട് പെണ്‍കുട്ടികളും. ഇരുപത് ദിവസം മുമ്പാണ് അജിത ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്. ഗര്‍ഭാശയ രോഗമുണ്ടായിരുന്ന അജിത പെട്ടെന്നു മരിച്ചതോടെ ചന്ദ്രശേഖരനും കുട്ടികളും വലിയ വിഷമത്തിലായിരുന്നു.

ഇതിനാലാണ് മരിക്കാന്‍ തീരുമാനിച്ചതെന്ന് ലോഡ്മുറിയില്‍ നിന്നും കണ്ടെത്തിയ ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു. അമ്മയില്ലാതെ ജീവിക്കാന്‍ കുട്ടികള്‍ക്ക് ആഗ്രഹമില്ല എന്നാണ് ചന്ദ്രശേഖരന്‍ എഴുതിവെച്ചിരുന്നത്. 15 വര്‍ഷമായി ഗുരുവായൂര്‍ പരിസരത്ത് വാടകയ്ക്കു താമസിക്കുകയായിരുന്നു ചന്ദ്രശേഖരനും കുടുംബവും.

4 മാസമായി ചൂല്‍പുറം സിഎംസി ഹാളിനു സമീപത്തെ വീട്ടിലായിരുന്നു. വാടകവീട് ഒഴിയേണ്ട ദിവസം പുലര്‍ച്ചെ നീണ്ട യാത്ര പോവുകയാണ് എന്ന് എഴുതി വച്ചിട്ട് കുട്ടികളുമായി പോയി. ചില ബന്ധുക്കളെ കണ്ടതിന് പിന്നാലെയാണ് ഗുരുവായൂരിലെത്തി മുറിയെടുത്തത്.

Exit mobile version