ആറുദിവസമായി ജനവാസ മേഖലയില്‍ തമ്പടിച്ച് കാട്ടാനക്കൂട്ടം, ഭീതിയില്‍ നാട്ടുകാര്‍, കാട്ടിലേക്ക് തിരിച്ചയക്കാന്‍ ശ്രമവുമായി വനംവകുപ്പ്

തൊടുപുഴ: ആറുദിവസമായി ജനവാസ മേഖലയില്‍ തമ്പടിച്ച് കാട്ടാനക്കൂട്ടം. ഇടുക്കി പീരുമേടിലാണ് സംഭവം. കാട്ടാനക്കൂട്ടമെത്തിയതോടെ ഭീതിയിലായിരിക്കുകയാണ് പ്രദേശ വാസികള്‍. ഒരു കൊമ്പനും രണ്ട് പിടിയാനയുമാണ് സംഘത്തിലുള്ളത്.

ആറ് ദിവസം മുന്‍പ് എത്തിയ കാട്ടാനക്കൂട്ടം ഇതുവരെ കാട്ടിലേക്ക് മടങ്ങിയിട്ടില്ല. എന്നാല്‍ ആനക്കൂട്ടം ഇതുവരെ ആരെയും ഉപദ്രവിച്ചിട്ടില്ലെന്നും വന്‍തോതില്‍ കൃഷിനാശം വരുത്തിയിട്ടുണ്ടെന്നും നാട്ടുകാര്‍ പറയുന്നു,

also read: തലശ്ശേരിയില്‍ വനിതാ ഡോക്ടറെ മര്‍ദ്ദിച്ചത് മദ്യ ലഹരിയില്‍, രോഗി അറസ്റ്റില്‍, ആശുപത്രി സംരക്ഷണ നിയമം ചുമത്തി

ആനകളെ തുരത്താനുള്ള ശ്രമം ദ്രുതകര്‍മ്മസേന ആരംഭിച്ചു. സര്‍ക്കാര്‍ ഓഫീസുകളും സ്‌കൂളുകളും ഉളളിടത്താണ് ആനക്കൂട്ടം നിലയുറപ്പിച്ചിരിക്കുന്നത്. പടക്കംപൊട്ടിച്ച് നിലവിലെ സാഹചര്യത്തില്‍ ആനയെ വിരട്ടി ഓടിക്കാനാകില്ല.

also read: പരിശോധിക്കുന്നതിനിടെ കൈവീശിയടിച്ചു, അസഭ്യവര്‍ഷവും: തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ ഡോക്ടറെ ആക്രമിച്ച് രോഗി

ആനക്കൂട്ടം ജനവാസമേഖലയിലേക്ക് ചിതറി ഓടിയില്‍ പ്രശ്നങ്ങള്‍ സങ്കീര്‍ണമാക്കുമെന്ന് വനംവകുപ്പ് പറയുന്നു. ശബരിമലയിലെ വനമേഖലയില്‍ നിന്ന് ഇറങ്ങിയ കാട്ടാനക്കൂട്ടം വഴി തെറ്റിവന്നതാവാം എന്നാണ് വനംവകുപ്പിന്റെ നിഗമനം.

കാട്ടാനക്കൂട്ടത്തെ ശബരിമല വനമേഖലയിലേക്ക് കയറിപ്പോകാന്‍ പറ്റുന്ന സ്ഥലത്ത് എത്തിച്ച ശേഷം അവിടെ നിന്ന് വനത്തിലേക്ക് കയറ്റാനാണ് വനംവകുപ്പിന്റെ പദ്ധതി.

Exit mobile version