ആറുവയസ്സുകാരിയായ മകളെ കൊലപ്പെടുത്തിയതിന് പിന്നാലെ ജയിലില്‍ ജീവനൊടുക്കാന്‍ ശ്രമം, പിതാവിന്റെ ആരോഗ്യനിലയില്‍ പുരോഗതി, സംസാരിച്ചുതുടങ്ങി

മാവേലിക്കര: ആലപ്പുഴയില്‍ ആറുവയസ്സുകാരിയായ മകള്‍ നക്ഷത്രയെ ക്രൂരമായി കൊലപ്പെടുത്തിയതിന് പിന്നാലെ ആത്മഹത്യക്ക് ശ്രമിച്ച് ചികിത്സയില്‍ കഴിയുന്ന അച്ഛന്‍ മഹേഷിന്റെ ആരോഗ്യനിലയില്‍ പുരോഗതി. മഹേഷ് ഇപ്പോള്‍ സംസാരിച്ചു തുടങ്ങി.

ആലപ്പുഴ മെഡിക്കല്‍ കോളേജിലെ സര്‍ജിക്കല്‍ ഐസിയുവിലാണ് നിലവില്‍ മഹേഷുള്ളത്. മാവേലിക്കര സബ് ജയിലില്‍ വെച്ചാണ് ശ്രീ മഹേഷ് ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. രണ്ട് ദിവസം മുമ്പ് വൈകിട്ട് ആറ് മണിയോടെയാണ് സംഭവമുണ്ടായത്.

also read: ‘ജയിലിലെ അയാളുടെ മുറിയില്‍ ആ കുട്ടിയുടെ ചിത്രങ്ങള്‍ വെയ്ക്കണം, അത് കണ്ടു വേണം ഇനിയുള്ള കാലം ജീവിക്കാന്‍, അതിലും വലിയ ശിക്ഷ അയാള്‍ക്ക് കിട്ടാനില്ല’

പേപ്പര്‍ മുറിക്കുന്ന കത്തി കൊണ്ട് കഴുത്തിലെയും കൈയിലേയും ഞരമ്പ് മുറിക്കുകയായിരുന്നു. പ്രതിയെ സെല്ലിലേക്ക് മാറ്റും മുമ്പ് രേഖകള്‍ ശരിയാക്കാനായി ജയില്‍ സൂപ്രണ്ടിന്റെ ഓഫീസിലേക്ക് എത്തിച്ചപ്പോഴാണ് സംഭവം.

also read: കേരളത്തില്‍ ഇന്നുമുതല്‍ ട്രോളിങ് നിരോധനം, മത്സ്യത്തൊഴിലാളികള്‍ക്ക് സൗജന്യ റേഷനും ധനസഹായവും

മകള്‍ക്ക് പിന്നാലെ അമ്മ സുനന്ദയെയും മഹേഷ് വെട്ടിയെങ്കിലും ഇവരെ ഉടന്‍ ആശുപത്രിയിലെത്തിച്ചതിനാല്‍ ജീവന്‍ രക്ഷിക്കാനായി. വീട്ടിലെ ബഹളം കേട്ട് തൊട്ടടുത്ത് താമസിക്കുന്ന സഹോദരിയുടെ വീട്ടിലുണ്ടായിരുന്ന അമ്മ സുനന്ദ എത്തുമ്പോള്‍ വീട്ടില്‍ വെട്ടേറ്റ നിലയില്‍ കിടക്കുന്ന പേരമകളെയാണ് കണ്ടത്.

Exit mobile version