പതിനേഴുകാരി മതപഠനശാലയില്‍ തൂങ്ങിമരിച്ച നിലയില്‍, ദുരൂഹത ആരോപിച്ച് പരാതിയുമായി ബന്ധുക്കള്‍ , പീഡനം നേരിട്ടതായാണ് ആരോപണം

തിരുവനന്തപുരം: മതപഠനശാലയില്‍ പതിനേഴുകാരിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍ രംഗത്ത്. തിരുവനന്തപുരം ജില്ലയിലെ ബാലരാമപുരത്താണ് സംഭവം. ബീമാപള്ളി സ്വദേശിനി അസ്മിയ മോളാണ് മരിച്ചത്.

സംഭവത്തില്‍ അസ്മിയ മോളുടെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി. അസ്മിയ ബാലരാമപുരത്തെ മതപഠന കേന്ദ്രത്തില്‍ താമസിച്ചാണ് പഠിച്ചിരുന്നത്. കഴിഞ്ഞ ദിവസം പെണ്‍കുട്ടിയെ ഇതേ മതപഠന കേന്ദ്രത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

also read; അനുവാദമില്ലാതെ പേരും ചിത്രങ്ങളും ശബ്ദവും ഉപയോഗിക്കുന്നവര്‍ക്കെതിരെ നടപടി: പരാതി നല്‍കി സച്ചിന്‍ തെന്‍ഡുല്‍ക്കര്‍

കുട്ടിക്ക് സ്ഥാപന അധികൃതരില്‍നിന്നു പീഡനം നേരിട്ടതായാണ് ആരോപണം. ഇന്നലെ 2 മണിയോടെ കുട്ടി ഉമ്മയെ വിളിച്ച് ഉടന്‍ ബലരാമപുരത്ത് എത്തണമെന്ന് ആവശ്യപ്പെട്ടു. ഒന്നര മണിക്കൂറിനുളളില്‍ സ്ഥാപനത്തിലെത്തിയ മാതാവിനെ ആദ്യം കുട്ടിയെ കാണാന്‍ അനുവദിച്ചില്ല.

also read: കത്തിയെടുത്തത് പുരുഷ ഡോക്ടറെ ഉപദ്രവിക്കാന്‍, വന്ദനയെ ലക്ഷ്യം വെച്ചിരുന്നില്ലെന്ന് പ്രതി സന്ദീപ്, മാനസിക പ്രശ്‌നമില്ലെന്ന് സ്ഥിരീകരിച്ച് ഡോക്ടര്‍

പിന്നീട് കുട്ടി കുളിമുറിയില്‍ മരിച്ച് കിടക്കുന്നതായാണ് അറിയിച്ചത്. കഴിഞ്ഞ പെരുന്നാളിന് ശേഷമാണ് പെണ്‍കുട്ടി സ്ഥാപനത്തിനെതിരെ പരാതി അറിയിക്കുന്നതെന്ന് ബന്ധുക്കള്‍ പറഞ്ഞു. അസ്വാഭാവിക മരണത്തിന് പോലീസ് കേസ് എടുത്തു.

Exit mobile version