വന്ദനയെ ഒരുനോക്ക് കാണാൻ, മുന്നറിയിപ്പില്ലാതെ വീട്ടിലെത്തി മന്ത്രി വീണ ജോർജ്; പൊട്ടിക്കരഞ്ഞ് ആരോഗ്യമന്ത്രി

കോട്ടയം: അധ്യാപകന്റെ കുത്തേറ്റ് മരിച്ച കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഡോ. വന്ദ്‌ന ദാസിന് നാടിന്റെ അന്ത്യാഞ്ജലി. വന്ദനയെ അവസാനമായൊരു നോക്കുകാണാൻ ആരോഗ്യ മന്ത്രി വീണാ ജോർജ് കോട്ടയത്തെ മുട്ടുംചിറയിലെ വീട്ടിലെത്തി.

മുന്നറിയിപ്പില്ലാതെയാണ് മന്ത്രി അപ്രതീക്ഷിതമായി എത്തിയത്. വന്ദനയുടെ മാതാപിതാക്കളെ ആശ്വസിപ്പിക്കുന്നതിനിടെ കണ്ണീര് തടയാനാകാതെ മന്ത്രി പൊട്ടിക്കരയുന്നുണ്ടായിരുന്നു. വന്ദനയ്ക്ക് അന്ത്യാഞ്ജലി അർപ്പിച്ച് മാധ്യമങ്ങളോട് പ്രതികരിക്കാതെയാണ് മന്ത്രി മടങ്ങിയത്. അവർ മടങ്ങി.

കഴിഞ്ഞ ദിവസം രാത്രി എട്ടുമണിയോടെയാണ് വന്ദനയുടെ മൃതദേഹം മുട്ടുചിറയിലെ പട്ടാളമുക്കിലെ വീട്ടിലെത്തിച്ചത്. വ്യാഴാഴ്ച ഉച്ചക്ക് രണ്ടുമണിക്ക് വീട്ടുവളപ്പിലാണ് വന്ദനയുടെ സംസ്‌കാരച്ചടങ്ങുകൾ. വന്ദന പഠിച്ച അസീസിയ മെഡിക്കൽ കോളേജിൽ പൊതുദർശനത്തിനു വെച്ച ശേഷമായിരുന്നു വീട്ടിലേക്കെത്തിച്ചത്. സംസ്‌കാരച്ചടങ്ങുകളുടെ ഭാഗമായി കടുത്തുരുത്തിയിൽ വ്യാഴാഴ്ച പോലീസ് ഗതാഗത നിയന്ത്രണമേർപ്പെടുത്തി. മൃതദേഹത്തിൽ അന്ത്യാഞ്ജലി അർപ്പിക്കാൻ കഴിഞ്ഞ ദിവസം രാത്രി മുതൽ ആയിരങ്ങളാണ് മുട്ടുംചിറയിലെ വീട്ടിലേക്കെത്തുന്നത്.

ALSO READ- അമ്മയും ഒന്നരവയസ്സുകാരിയും കിണറ്റില്‍ മരിച്ച നിലയില്‍, മരണവാര്‍ത്ത കേട്ട് നടുങ്ങി നാട്

കഴിഞ്ഞ ദിവസം പുലർച്ചെയാണ് ലഹരിക്കടിമയായ സാംദീപ് എന്ന അധ്യാപകന്റെ കുത്തേറ്റ് വന്ദന മരിച്ചത്. അബ്കാരി കരാറുകാരനായ കെ.ജി. മോഹൻദാസിന്റെയും വസന്തകുമാരിയുടെയും ഏക മകളാണ് വന്ദന.

Exit mobile version