നിലത്ത് വീണിട്ടും സന്ദീപ് വന്ദനയെ ആക്രമിച്ചു; ശരീരത്തിൽ പതിനൊന്ന് കുത്തുകളേറ്റു, തലയ്ക്കും മുതുകിലും മൂക്കിലും കൈയ്യിലും കുത്തി ക്രൂരമായ കൊലപാതകം

കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഡോ. വന്ദനയെ പ്രതി സന്ദീപ് ആക്രമിച്ചത് അതിക്രൂരമായി. കൊല്ലപ്പെട്ട വനിതാ ഹൗസ് സർജന്റെ ശരീരത്തിൽ 11 കുത്തുകൾ ഏറ്റിട്ടുണ്ടെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ഡോക്ടറുടെ തലയ്ക്ക് മാത്രം മൂന്ന് തവണ പ്രതി കുത്തലേറ്റു. ആറ് തവണയാണ് വന്ദനയുടെ മുതുകിൽ കുത്തേറ്റിരിക്കുന്നത്.

മുതുകിലും തലയിലുമേറ്റ ഒന്നിലധികം കുത്തുകൾ യുവ ഡോക്ടറുടെ മരണത്തിന് കാരണമായി എന്നും പോസ്റ്റമോർട്ടം റിപ്പോർട്ടിലുണ്ട്. കോട്ടയത്തെ വീട്ടിൽ പൊതുദർശനത്തിന് വെച്ചിരിക്കുന്ന വന്ദനയുടെ മൃതദേഹം നാളെയാണ് സംസ്‌കരിക്കുക. കേസിലെ പ്രതിയായ അധ്യാപകൻ സന്ദീപിനെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തിരിക്കുകയാണ്. ഇയാളെ തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് മാറ്റും.

ALSO READ- ഈ മോൾ ഒരു ഹൗസ് സർജൻ ആണ്, ആക്രമണം ഉണ്ടായപ്പോൾ ഭയന്നിട്ടുണ്ട്, എന്നാണ് പറഞ്ഞത്, വളച്ചൊടിക്കരുത്, അത് ക്രൂരതയെന്ന് വീണ ജോർജ്

സംഭവത്തിൽ പ്രതിഷേധിച്ച് സംസ്ഥാനത്തെ എല്ലാ ജില്ലകളിലും നാളെയും ഡോക്ടർമാരുടെ പണിമുടക്ക് തുടരും. ആരോഗ്യപ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കുന്ന നിയമനം ഓർഡിനൻസായി എത്രയും വേഗം പാസാക്കണമെന്ന് ഐഎംഎ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.

Exit mobile version