ജീവനൊടുക്കിയതിന്റെ കാരണം സൈബര്‍ ആക്രമണമല്ല, പങ്കാളി പതിവായി മര്‍ദിച്ചിരുന്നു, കരിയര്‍ നശിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി, റിഷാന ഐഷുവിനെതിരെ പ്രവീണ്‍ നാഥിന്റെ കുടുംബം

പാലക്കാട്: ട്രാന്‍സ്മാന്‍ ബോഡി ബില്‍ഡറായ പ്രവീണ്‍ നാഥിന്റെ ആത്മഹത്യയ്ക്ക് പിന്നാലെ പങ്കാളി റിഷാന ഐഷുവിതിരെ ആരോപണവുമായി പ്രവീണ്‍ നാഥിന്റെ കുടുംബം രംഗത്ത്. റിഷാന പ്രവീണിനെ നിരന്തരം ക്രൂരമായി മര്‍ദിച്ചിരുന്നുവെന്ന് കുടുംബം ആരോപിക്കുന്നു.

പ്രവീണ്‍ സോഷ്യല്‍ ബുള്ളിയിംങ്ങിന്റെ പേരില്‍ അല്ല ആത്മഹത്യ ചെയ്തതെന്നും റിഷാന പലപ്പോഴും കരിയര്‍ നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നുവെന്നും പരാതിയുമായി മുന്നോട്ട് പോകുമെന്നും സഹോദരന്‍ പുഷ്പന്‍ പറഞ്ഞു.

also read; ബന്ധുവീട്ടിലെത്തിയ ആറാംക്ലാസ്സുകാരന്‍ കുളത്തില്‍ മുങ്ങിമരിച്ച സംഭവം കൊലപാതകം, സുഹൃത്തായ 14കാരന്‍ അറസ്റ്റില്‍

കഴിഞ്ഞ ദിവസമാണ് കേരളത്തിലെ ആദ്യ ട്രാന്‍സ്മാന്‍ ബോഡി ബില്‍ഡറായ പ്രവീണ്‍ നാഥ് വിഷം കഴിച്ച് ജീവനൊടുക്കിയത്. രാവിലെ പൂങ്കുന്നത്തെ വീട്ടില്‍ എലിവിഷം കഴിച്ച് അവശനിലയിലാണ് പ്രവീണിനെ കണ്ടെത്തിയത്. മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്.

also read: ഷൂട്ട് അറ്റ് സൈറ്റിനും തടയാനാകാതെ മണിപ്പൂരിലെ സംഘർഷം; ബിജെപി എംഎൽഎയെ ആക്രമിച്ച് ജനക്കൂട്ടം; ഗുരുതരാവസ്ഥയിൽ

പ്രവീണ്‍ നാഥിന്റെ ആത്മഹത്യയ്ക്ക് പിന്നാലെ ഭാര്യ റിഷാന ഐഷുവും ആത്മഹത്യക്ക് ശ്രമിച്ചു. പാറ്റ ഗുളിക കഴിച്ച റിഷാനയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുന്‍ മിസ് മലബാറാണ് റിഷാന ഐഷു.

Exit mobile version