നാല് വർഷം മുൻപ് മുങ്ങിമരണമെന്ന് എന്ന് പറഞ്ഞ് മൃതദേഹം അടക്കം ചെയ്തു; യുവാവിന്റേത് കൊലപാതകമെന്ന് തെളിയിച്ച് പോലീസ്

തൃശൂർ: കുന്ദംകുളത്ത് നാല് കൊല്ലം മുമ്പ് നടന്ന മുങ്ങിമരണം കൊലപാതകമെന്നു തെളിയിച്ച് പോലീസ്. കൈപ്പറമ്പ് സ്വദേശി രാജേഷ് ആണ് 2019 നവംബർ 18ന് മരണപ്പെട്ടത്. രാജേഷിനെ കുന്നംകുളത്തിനടുത്തെ പുഴയിൽ മുങ്ങി മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് നാല് വർഷങ്ങൾക്കു ശേഷം കൊലപാതകമാണെന്ന് തെളിയിച്ചത്.

കേസിൽ സംഭവദിവസം രാജേഷിനൊപ്പമുണ്ടായിരുന്ന സുഹൃത്തും വരന്തരപ്പിള്ളി സ്വദേശിയുമായ സലീഷ് അറസ്റ്റിലായി. സംഭവ സമയത്ത് മദ്യലഹരിയിലായിരുന്നു ഇരുവരും. ഇതിനിടെ സലീഷിന്റെ മൊബൈൽഫോൺ പുഴയിൽ വീണിരുന്നു. തുടർന്ന് രാജേഷിനോട് മൊബൈൽ ആവശ്യപ്പെട്ടു. എന്നാൽ രാജേഷ് നൽകിയിയില്ല. തുടർന്നുണ്ടായ തർക്കത്തിലാണ് പ്രതി രാജേഷിനെ പുഴയിലേക്ക് തള്ളിയിട്ടത്.

മരണത്തിൽ ദുരൂഹത ആരോപിച്ച് രാജേഷിന്റെ ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് വർഷങ്ങളായി പോലീസ് സലീഷിനെ നിരീക്ഷിച്ചു വരികയായിരുന്നു.

ALSO READ- കണ്ണൂരിലെ കനത്തമഴയിൽ വന്ദേഭാരത് എക്‌സ്പ്രസിൽ ചോർച്ച; അറ്റകുറ്റപണി

നിരന്തരമായി ചോദ്യം ചെയ്തുവെങ്കിലും സലീഷ് കുറ്റം സമ്മതിച്ചിരുന്നില്ല. ഒടുവിൽ സലീഷിന്റെ ഫോൺ കോളുകൾ സംബന്ധിച്ച അന്വേഷണം നടത്തി, ഇയാൾ മറ്റുള്ളവരിലേക്ക് ഷെയർ ചെയ്ത വിവരങ്ങൾ പോലീസ് ശേഖരിച്ചിരുന്നു. തുടർന്നാണ് നാലുവർഷത്തിന് ശേഷം ഇന്നലെ രാത്രി ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്. ഇതോടെ പ്രതി കുറ്റം സമ്മതിക്കുകയുമായിരുന്നു. കുന്ദംകുളം പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Exit mobile version