കോഴികളെ പിടിക്കാനെത്തി, ഒടുവില്‍ കാല്‍വഴുതി കിണറ്റിലായി കരടി, രക്ഷാപ്രവര്‍ത്തനം പരാജയം

തിരുവനന്തപുരം: കോഴികളെ പിടിക്കാനെത്തിയ കരടി സ്വാകാര്യ വ്യക്തിയുടെ കിണറ്റില്‍ വീണ് ചത്തു. തിരുവനന്തപുരം വെള്ളനാടാണ് സംഭവം. കിണറ്റില്‍ വീണ കരടിയെ വലയില്‍ കൊരുത്ത് മുകളിലേക്ക് കയറ്റാന്‍ ശ്രമിച്ചിരുന്നു. ഇതിനിടെ വലയില്‍നിന്ന് ഊര്‍ന്ന് കിണറ്റിലേക്ക് വീണതാണ് രക്ഷാപ്രവര്‍ത്തനം പരാജയപ്പെട്ട് കരടി ചാകാന്‍ കാരണമെന്നാണ് നിഗമനം.

കിണറ്റില്‍ വീണ കരടിയെ കാണാന്‍ ജനങ്ങള്‍ ഒഴുകിയെത്തിയതും രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമായി. വ്യാഴാഴ്ച പുലര്‍ച്ചെ വെള്ളനാട് കണ്ണമ്പള്ളിയില്‍ പ്രഭാകരന്‍ നായര്‍ വാടകയ്ക്കു താമസിക്കുന്ന വീട്ടിലെ കിണറ്റിലാണ് കരടി വീണത്. തൊട്ടു ചേര്ന്നുള്ള വിജയന്റെ വീട്ടിലെ കോഴികളെ പിടിക്കുന്നതിനിടെയാണ് കരടി കിണറ്റില്‍ അകപ്പെട്ടത്.

also read: കൊറിയൻ പോപ് താരം മൂൺബിൻ മരിച്ചനിലയിൽ; ബോയ്‌സ് ഓവർ ഫ്‌ളവേഴ്‌സിലൂടെ പ്രശസ്തനായ താരം

കിണറ്റില്‍ എന്തോ വീഴുന്ന ശബ്ദം കേട്ട് നോക്കിയപ്പോഴാണ് കരടിയാണെന്ന് അറിഞ്ഞത്. തുടര്‍ന്ന് വിവരം വനം വകുപ്പിന്റെ റാപ്പിഡ് റെസ്‌പോണ്‍സ് ടീമനെ അറിയിക്കുകയായിരുന്നു. ഇവരെത്തുമ്പോള്‍ കരടി കിണറ്റിന്റെ വശങ്ങളില്‍ പിടിച്ചു നില്ക്കുകയായിരുന്നു.

also read: പ്രമുഖ തെന്നിന്ത്യന്‍ സിനിമാ നൃത്ത സംവിധായകന്‍ രാജേഷ് മാസ്റ്റര്‍ അന്തരിച്ചു, മരണവാര്‍ത്ത കേട്ട ഞെട്ടലില്‍ സിനിമാലോകം

മുകളിലേക്ക് കയറാന്‍ പലതവണ കരടി ശ്രമിച്ചെങ്കിലും വഴുതി വെള്ളത്തിലേക്കു വീഴുകയായിരുന്നു. കരടി മുകളിലേക്ക് കയറാതിരിക്കാന്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ വല വിരിച്ചു. വലിയ കരടി ആയതിനാല്‍ മയക്കാതെ വലയില്‍ കുടുക്കി എടുക്കുന്നത് പ്രായോഗികമായിരുന്നില്ലെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

തുടര്‍ന്ന് മൃഗശാലയിലെ ഡോ. അലക്‌സാണ്ടര്‍ ജേക്കബിനെ വനംവകുപ്പ് വിവരം അറിയിച്ചു. ഇദ്ദേഹത്തിന്റെ നിര്‍ദേശം അനുസരിച്ച് സ്ഥലത്തെത്തിയ ഡോക്ടര്‍ അറിയിച്ചതിനെ തുടര്‍ന്ന് മയക്കുവെടി വയ്ക്കുന്നതാണ് ഉചിതമെന്ന തീരുമാനത്തിലേക്ക് വനംവകുപ്പ് എത്തി.

രാവിലെ 9.20ന് ഡോ.അലക്‌സാണ്ടര്‍ കരടിയെ വെടിവച്ചു. രണ്ടാമത്തെ വെടി കരടിയുടെ ദേഹത്തുകൊണ്ടു. കരടിയെ ഉയര്‍ത്താന്‍ ശ്രമിച്ചപ്പോള്‍ വലയില്‍നിന്ന് തെന്നിമാറി വെള്ളത്തിലേക്ക് വീണു. വെടിവച്ച് അരമണിക്കൂര്‍ കഴിഞ്ഞിട്ടും കരടിയെ മുകളിലേക്ക് കയറ്റാന് കഴിയാതെ വന്നതോടെ ജീവന്‍ രക്ഷിക്കാന് കഴിയില്ലെന്ന് ഉറപ്പായി.തുടര്‍ന്ന് നെടുമങ്ങാട് ഫയര്‍ഫോഴ്‌സ് യൂണിറ്റിലെ രണ്ട് ഉദ്യോഗസ്ഥര്‍ കിണറിലേക്ക് ഇറങ്ങി കരടിയെ വലിയില്‍ കെട്ടി പുറത്തെത്തിച്ചു.

Exit mobile version