ഭക്ഷണം പാഴാക്കി കളയരുത്;കഴിക്കാതെ വേസ്റ്റ് ബിന്നിൽ ഇട്ടാൽ 100 രൂപ പിഴ; വടക്കാഞ്ചേരി നഗരസഭയിൽ വ്യത്യസ്തമായ സർക്കുലർ

പാലക്കാട്: പാലക്കാട് നഗരസഭാ ഓഫീസിലെ ജീവനക്കാർക്കായി വ്യത്യസ്തമായ സർക്കുലർ ഇറക്കി നഗരസഭാ സെക്രട്ടറിയുടെ നടപടി. ഓഫീസിൽ ഭക്ഷണം പാഴാക്കുന്നവർ 100 രൂപ പിഴ ഒടുക്കേണ്ടി വരുമെന്നാണ് വടക്കാഞ്ചേരി നഗരസഭാ സെക്രട്ടറി കെകെ മനോജ് അറിയിച്ചിരിക്കുന്നത്. വിശപ്പിന്റെ വില എല്ലാവരും മനസ്സിലാക്കണമെന്ന ഉദ്ദേശത്തോടെയാണ് ഭക്ഷണം പൂർണമായും കഴിക്കാതെ വേസ്റ്റ് ബിന്നിൽ ഉപേക്ഷിക്കുന്നവരിൽ നിന്നും 100 രൂപ പിഴ ഈടാക്കുമെന്ന സർക്കുലർ.

നഗരസഭയിൽ ഭക്ഷണം പാഴാക്കുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഭക്ഷണം പാഴാക്കി കളയുവാൻ പാടില്ല. ഭക്ഷണം കഴിക്കാതെ വേസ്റ്റ് ബിന്നിൽ ഇടുന്നവരിൽ നിന്നും 100 രൂപ പിഴയായി ഈടാക്കും. ഭക്ഷണം കഴിച്ച ശേഷം ഉപയോഗിക്കുവാൻ കഴിയാത്ത കറിവേപ്പില, മുരിങ്ങക്കായ ചണ്ടി തുടങ്ങിയവ മാത്രമെ ബിന്നിൽ ഇടുവാൻ പാടുള്ളുവെന്നും സർക്കുലറിൽ പറയുന്നുണ്ട്.

നഗരസഭയുടെ ഓഫീസിൽ ഭക്ഷണ മാലിന്യം കൂടിയപ്പോഴാണ് സർക്കുലർ ഇറക്കിയതെന്ന് നഗരസഭ സെക്രട്ടറി പറയുന്നു. മാലിന്യ സംസ്‌കരണത്തിന് ശക്തമായ നടപടി സ്വീകരിക്കുന്ന നഗരസഭയാണിത്. ഈ ഓഫീസിൽ 40 അധികം ജീവനക്കാരാണുള്ളത്. പലരും ഭക്ഷണം പാഴാക്കുന്നു. ഓഫീസിൽ പ്ലാസ്റ്റിക് പാത്രത്തിൽ ഭക്ഷണവും വെള്ളവും കൊണ്ടുവരുന്നതിനും നിലവിൽ വിലക്കുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

also read- വന്ദേഭാരത് കേരളത്തിൽ; പൂമാലയിട്ടും ജയ് വിളിച്ചും മധുരം വിതരണം ചെയ്തും സ്വീകരിച്ച് ബിജെപി; ഏപ്രിൽ 25ന് ഫ്‌ളാഗ് ഓഫ്

ഇക്കാര്യത്തിൽ ചിലർ എതിർപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. അവരെ കാര്യം പറഞ്ഞ് മനസ്സിലാക്കി മുന്നോട്ട് പോകുമെന്നും സെക്രട്ടറി പറഞ്ഞു.

Exit mobile version