ഉത്സവപ്പറമ്പിൽ വെച്ച് മർദ്ദനമേറ്റ് യുവാവ് മരിച്ചു; ദുരൂഹതയെന്ന് ബന്ധുക്കളുടെ ആരോപണം

കോഴിക്കോട്: ബാലുശേരിയിൽ ഉൽസവപ്പറമ്പിൽ വെച്ച് മർദ്ദനമേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. എരമംഗലം ഊളാൻ കുന്നുമ്മൽ ബിനീഷ് (44) ആണ് മരിച്ചത്. ഉത്സവപ്പറമ്പിൽ വെച്ച് പരിക്കേറ്റ നിലയിലാണ് ബിനീഷിനെ കണ്ടെത്തിയത്.

കാരാട്ട് പാറ കരിയാത്തൻകോട്ടക്കൽ ക്ഷേത്രത്തിനു സമീപം 27ന് രാവിലെ 7 മണിയോടെയാണ് ബീനീഷ് അബോധാവസ്ഥയിൽ കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ ആരോപിച്ചു.

ALSO READ- ഇരട്ടക്കുട്ടികളെ ഉപദ്രവിക്കുന്നത് രണ്ടാനച്ഛന്റെ പതിവ്; ഏഴുവയസുകാരിയെ ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ചു; കൽപ്പറ്റയിൽ യുവാവ് പോലീസ് പിടിയിൽ

ഉത്സവത്തിനിടെ സംഘട്ടനത്തെ തുടർന്ന് പരുക്കേറ്റാണ് ബിനീഷ് മരിച്ചതെന്നാണ് ബന്ധുക്കളുടെ പരാതി. ബിനീഷ് മൊടക്കല്ലൂർ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്നു. ഇന്ന് പുലർച്ചെയോടെയാണ് മരണം സംഭവിച്ചത്. ഭാര്യ സരിത. പിതാവ് കണ്ണൻകുട്ടി, മാതാവ്: പാർവതി.

Exit mobile version