വളർത്തുമകളെ മകൻ വിവാഹം ചെയ്തു; പിന്നാലെ ഇരുവർക്കും വേറെ പ്രണയം; ക്രിസ്റ്റലിനെ കൊലപ്പെടുത്തി ഹോട്ടലിൽ ഉപേക്ഷിച്ച് ഭർത്താവ്

ചണ്ഡിഗഡ്: നേപ്പാൾ സ്വദേശിയായ ക്രിസ്റ്റൽ ലൊഹാനിയെ കൊലപ്പെടുത്തി ഹോട്ടലിൽ ഉപേക്ഷിച്ച സംഭവത്തിലെ പ്രതിയും ക്രിസ്റ്റലിന്റെ ഭർത്താവുമായ ആഷിഷ് ലൊഹാനി പിടിയിൽ. 22കാരിയായ ക്രിസ്റ്റലിനെ മാർച്ച് പത്തിനാണ് ചണ്ഡിഗഡിലെ ഐടി പാർക്കിലെ ഒരു ഹോട്ടൽ മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. കഴുത്തറുത്ത നിലയിലായിരുന്നു മൃതദേഹം.

സംഭവത്തിന് പിന്നാലെ കടന്നുകളഞ്ഞ ആഷിഷ് ലൊഹാനിയെ മോഹാലി അതിർത്തിയിലെ സിരി മന്തയിൽ വച്ചാണ് പോലീസ് പിടികൂടിയത്. തുടർന്നു നടത്തിയ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു.

ആറ് ദിവസമായി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന ക്രിസ്റ്റലിന്റെ മൃതദേഹം ഏറ്റെടുക്കാൻ ഒടുവിൽ നേപ്പാളിൽ നിന്നും വളർത്തച്ഛൻ എത്തുകയായിരുന്നു. ഏറെ ദിവസമായി മൃതദേഹം ഏറ്റെടുക്കാനാളില്ലാതെ മോർച്ചറിയിൽ സൂക്ഷിക്കേണ്ടി വന്നതോടെ പോലീസും അനിശ്ചിതത്വത്തിലായിരുന്നു. എന്നാൽ കഴിഞ്ഞദിവസം വളർത്തച്ഛൻ ജയ്‌റാം ലൊഹാനി നഗരത്തിലെ ജിഎംഎസ്എച്ച് ആശുപത്രിയിൽ എത്തി മൃതദേഹം ഏറ്റുവാങ്ങുകയായിരുന്നു.

ജയ്‌റാമിന്റെ വളർത്തുമകളാണ് ക്രിസ്റ്റൽ. ഇയാളുട യഥാർഥ മകനാണ് ആഷിഷ് ലൊഹനി. നേപ്പാളിലെ നവൽപരാസി ജില്ലയിൽ വസ്ത്രവ്യാപാരിയായ ജയ്‌റാം 14 വയസ്സുള്ളപ്പോഴാണ് ക്രിസ്റ്റലിനെ വീട്ടിലേക്ക് മകളായി കൊണ്ടുവന്നത്.

എന്നാൽ ഒരേ വീട്ടിൽ താമസിച്ചുവരികയായിരുന്ന ജയ്‌റാമിന്റെ മകൻ ആഷിഷും ക്രിസ്റ്റലും തമ്മിൽ പ്രണയത്തിലാവുകയായിരുന്നു. വീട്ടുകാർ ബന്ധം എതിർത്തതോടെ ഇരുവരും രഹസ്യമായി വിവാഹം ചെയ്ത് വീട്ടിൽ തന്നെ താമസിച്ചു. പിന്നീട് ജോലി തേടി ഇരുവരും ഇന്ത്യയിലെത്തി. പഞ്ചാബിലെ ഒരു നിശാ ക്ലബിൽ ജോലി ശരിയായ ആഷിഷ് ക്രിസ്റ്റലിന് ഒരു സ്പായിലും ജോലി കണ്ടെത്തി നൽകിയിരുന്നു.

ALSO READ- കരയിൽ നിന്ന് ഡോക്ടർ നിർദേശിച്ചു; കിണറ്റിനുള്ളിൽ വീണ ഗർഭിണി പശുവിന് അഗ്നിരക്ഷാംഗങ്ങളുടെ സഹായത്തിൽ സുഖ പ്രസവം; പാലായിലെ താരങ്ങളായി ഈ അമ്മപ്പശുവും കിടാവും

പിന്നീട് കാലങ്ങൾ പിന്നിട്ടപ്പോൾ ആഷിഷ് മറ്റൊരു പെൺകുട്ടിയുമായി പ്രണയബന്ധത്തിലായി. ഇതറിഞ്ഞതോടെ ക്രിസ്റ്റൽ വഴക്കിട്ടെങ്കിലും ആഷിഷ് പിന്മാറിയില്ല. പിന്നീട് ഈ പെൺകുട്ടിയുമായി നേപ്പാളിലേക്ക് കടക്കാൻ ആഷിഷ് ശ്രമിച്ചെങ്കിലും അതിർത്തിയിൽ വെച്ച് പെൺകുട്ടിയുടെ ബന്ധുക്കൾ എത്തി ഇരുവരേയും പിടികൂടി പെൺകുട്ടിയെ തിരികെ കൊണ്ടുപോയി.

പിന്നീട് തിരിച്ചെത്തിയ ആഷിഷ് ക്രിസ്റ്റലുമായി അടുക്കാൻ ശ്രമിച്ചെങ്കിലും ക്രിസ്റ്റൽ അകന്നുപോവുകയായിരുന്നു. ഇതിനിടെ ക്രിസ്റ്റൽ മറ്റൊരാളുമായി അടുപ്പത്തിലായത് ആഷിഷ് തിരിച്ചറിഞ്ഞു. ഇതോടെ ക്രിസ്റ്റലിനോട് പക തോന്നുകയും ഹോട്ടലിലേക്ക് സംസാരിക്കാനെന്ന് പറഞ്ഞ് വിളിച്ചുവരുത്തുകയുമായിരുന്നു. ഇവിടെ വെച്ചാണ് യുവതിയുടെ കഴുത്തറുത്ത് കൊലപാതകം നടത്തിയത്.

ചോദ്യംചെയ്യലിൽ കൊലപാതകത്തിനായി തന്നെയാണ് ക്രിസ്റ്റിലിനെ വിളിച്ചുവരുത്തിയതെന്ന് ആഷിഷ് സമ്മതിച്ചിട്ടുണ്ട്. ഇതിനായി ആയുധവും കരുതിയിരുന്നെന്നും ആഷ്ഷ് പോലീസിന് നൽകിയ മൊഴിയിൽ പറയുന്നു.

Exit mobile version