ഉപജീവനത്തിന് മാർഗമില്ല; അമ്മയ്ക്ക് നൽകിയ കടമുറി സഹോദരൻ കൈക്കലാക്കി; കരളും വൃക്കയും വിൽക്കാനുണ്ടെന്ന് ബോർഡ് സ്ഥാപിച്ച് തിരുവനന്തപുരത്തെ ദമ്പതികൾ

തിരുവനന്തപുരം: ജീവിക്കാൻ മറ്റുമാർഗങ്ങളില്ലാതെ ദുരിതത്തിലായതോടെ വൃക്കയും കരളും വിൽക്കാനൊരുങ്ങി ദമ്പതികൾ. വീടിന് മുന്നിൽ വൃക്കയും കരളും വിൽക്കാനുണ്ടെന്ന ബോർഡ് ഇവർ സ്ഥാപിച്ചിട്ടുമുണ്ട്. തിരുവനന്തപുരം കുര്യാത്തി സ്വദേശി സന്തോഷ് കുമാറും ഭാര്യയുമാണ് വാടകവീടിന് മുന്നിൽ ബോർഡ് വെച്ചിരിക്കുന്നത്.

കരിമഠം കോളനി പുത്തൻ റോഡിലെ വീടിന് മുന്നിലാണ് ബോർഡ് വെച്ചിരിക്കുന്നത്. വർഷങ്ങൾക്ക് മുൻപ് അമ്മയുടെ പേരിൽ എഴുതികൊടുത്ത കടമുറി സഹോദരനിൽ നിന്ന് വിട്ടുകിട്ടണമെന്നാണ് ഇവരുടെ ആവശ്യം. ഉപജീവനമായിരുന്ന കടമുറിയെ ചൊല്ലി സഹോദരനുമായി തർക്കമായിരുന്നു.

ഇതോടെയാണ് ജീവിതം വഴിമുട്ടിയത്. ആരോഗ്യപ്രശ്നങ്ങളാൽ ഭാരമുള്ള ജോലികൾ ചെയ്യാൻ കഴിയുന്നില്ലെന്നും ബോർഡ് സ്ഥാപിച്ച സന്തോഷ് കുമാർ പറയുന്നു.

കടമുറി വിട്ടുകിട്ടാൻ മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലിൽ സമീപിച്ചിട്ടും കാര്യമുണ്ടായില്ല. സാമ്പത്തിക ബുദ്ധിമുട്ട് മൂലം കോടതിയിൽ കേസ് ഫയൽ ചെയ്യാനായിട്ടില്ല.

also read- പ്രായം വെറും നമ്പര്‍ മാത്രം, 62ാം വയസ്സില്‍ ആദ്യ വിമാനയാത്ര: സ്വപ്‌നം സഫലമാക്കി മില്‍കുരി ഗംഗേവ

അതേസമയം, അമ്മ മരിച്ചതോടെ ഏഴ് മക്കൾക്കും അവകാശമുള്ള കടമുറിയാണ് ഇതെന്നും, ഒരാൾക്ക് മാത്രമായി എങ്ങനെ വിട്ടുകൊടുക്കുമെന്നാണ് സന്തോഷ് കുമാറിന്റെ സഹോദരൻ മണക്കാട് ചന്ദ്രൻകുട്ടി ചോദിക്കുന്നത്. ഇത് വിട്ടുകിക്കാത്തതിലുള്ള പ്രതിഷേധത്തിലാണ് സന്തോഷും ഭാര്യയും ബോർഡ് സ്ഥാപിച്ചത്.

Exit mobile version