സഹപാഠികള്‍ക്കൊപ്പം പഠനയാത്ര പോകവെ ട്രെയിനില്‍ നിന്നും വീണു, മലയാളി വിദ്യാര്‍ത്ഥിക്ക് മുംബൈയില്‍ ദാരുണാന്ത്യം

മലപ്പുറം: പഠനയാത്ര പോകവെ ട്രെയിനില്‍ നിന്നും വീണ് പരിക്കേറ്റ മലയാളി വിദ്യാര്‍ത്ഥി മരണമടഞ്ഞു. മലപ്പുരം സ്വദേശിയായ വിദ്യാര്‍ത്ഥി മഹാരാഷ്ട്രയിലാണ് മരിച്ചത്. ചികിത്സയില്‍ കഴിയവെയാണ് മരണം സംഭവിച്ചത്.

നിലമ്പൂര്‍ അമരമ്പലം ഏമങ്ങാട് തെക്കുമ്പുറത്ത് വീട്ടില്‍ മൊയ്തീന്‍കുട്ടിയുടെ മകന്‍ മുഹമ്മദ് നിഹാലാണ് മഹാരാഷ്ട്രയിലെ അശുപത്രിയില്‍ ചികിത്സക്കിടെ മരണമടഞ്ഞത്. ചൊവാഴ്ച മൂന്ന് മണിയോടെ മുംബൈ കല്ല്യാണ്‍ സ്റ്റേഷന് സമീപമാണ് സംഭവം.

also read: ഒരു രുചിയുമില്ലാത്ത വിഭവം, ഇഡ്ഡലിയെ പൊക്കിയടിക്കുന്നത് നിര്‍ത്തണമെന്ന് യുവാവ്, കിടലന്‍ മറുപടിയുമായി സോഷ്യല്‍മീഡിയ, പൊരിഞ്ഞ ചര്‍ച്ച

കുറ്റിപ്പുറം കെ.എം.സി.ടി പോളിടെക്‌നിക് കോളേജിലെ അവസാന വര്‍ഷ ഓട്ടോമൊബൈല്‍ ഡിപ്ലോമ വിദ്യാര്‍ത്ഥിയായിരുന്നു നിഹാല്‍. ഇക്കഴിഞ്ഞ തിങ്കളാഴ്ച വൈകീട്ടാണ് പഠനയാത്രയുടെ ഭാഗമായി വിദ്യാര്‍ത്ഥികളായ 52 പേരും മൂന്ന് കോളേജ് ജീവനക്കാരും ഡല്‍ഹിയിലേക്ക് യാത്ര പുറപ്പെട്ടത്.

also read: മൊഴികൾ പരസ്പര വിരുദ്ധം; ജോലിക്ക് എത്തിയിരുന്നത് വല്ലപ്പോഴും; കള്ളനോട്ട് കേസിൽ അറസ്റ്റിലായ കൃഷി ഓഫീസർ ജിഷ മോൾ മാനസികാരോഗ്യ കേന്ദ്രത്തിൽ

നിഹാല്‍ ട്രെയിനില്‍ നിന്ന് വീണ് പരിക്കേറ്റതായാണ് ലഭിക്കുന്ന വിവരമെന്ന് കോളേജ് പ്രിന്‍സിപ്പാള്‍ പറഞ്ഞു. ഉടനെ തൊട്ടടുത്ത അശുപത്രിയില്‍ എത്തിച്ചെങ്കിലും നില ഗുരുതമായതിനാല്‍ മുംബൈ സയണിലെ അശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

ചികിത്സയില്‍ തുടരവെ വ്യാഴാഴ്ച വൈകുന്നേരമാണ് നിഹാല്‍ മരണമടഞ്ഞത്. നിഹാലിന്റെ ബന്ധുക്കള്‍ മുംബൈയില്‍ എത്തിയിട്ടുണ്ട്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനും മറ്റ് നടപടിക്രമങ്ങള്‍ക്കും ശേഷം വെള്ളിയാഴ്ച വൈകുന്നേരം കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിക്കും.

Exit mobile version