മള്‍ബറി പറിക്കുന്നതിനിടെ കഴുത്തിന് പിന്നില്‍ പ്രാണിയുടെ കുത്തേറ്റു, വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം

പത്തനംതിട്ട: പത്തനംതിട്ടയില്‍ പ്രാണിയുടെ കുത്തേറ്റു ചികിത്സയിലായിരുന്ന വിദ്യാര്‍ഥി മരിച്ചു. കോച്ചാരിമുക്കം പാണാറയില്‍ അനീഷിന്റെയും ശാന്തികൃഷ്ണയുടെയും മകള്‍ അംജിത പി. അനീഷ് (അച്ചു) ആണ് മരിച്ചത്.

പതിമൂന്നുവയസ്സായിരുന്നു. വീടിനു സമീപമുള്ള മള്‍ബറി ചെടിയില്‍ നിന്നു കായ പറിക്കുന്നതിനിടെയായിരുന്നു അംജിതയെ പ്രാണി കുത്തിയത്. മാര്‍ച്ച് ഒന്നിന് വൈകിട്ട് 5.30നായിരുന്നു സംഭവം.

also read: ഭാര്യയുമായി വഴക്ക്, കത്തികൊണ്ടു സ്വയം കുത്തി ജീവനൊടുക്കി യുവാവ്

കഴുത്തിനു പിന്നിലായാണ് പ്രാണി കുത്തിയത്. ഇതിന് പിന്നാലെ അംജിതയുടെ ദേഹമാസകലം ചൊറിഞ്ഞു തടിച്ചു. തുടര്‍ന്ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

also read: സാഹോദര്യത്തിന്റെ സന്ദേശം നല്‍കി അവര്‍ ഒരുമിച്ചു; മുസ്ലീം യുവാവും യുവതിയും, അവരുടെ ആചാര പ്രകാരം ക്ഷേത്രത്തില്‍ വിവാഹിതരായി

ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. സംസ്‌കാരം നടത്തി. സഹോദരി. അഞ്ജന പി.അനീഷ്. തിരുവല്ല എംജിഎം ഹൈസ്‌കൂള്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിയാണ്.

Exit mobile version