രാസവസ്തു നല്‍കി കൊല്ലാന്‍ ശ്രമം, കണ്ണിന് കാഴ്ച കുറഞ്ഞ് കാലിന് സ്വാധീനക്കുറവുണ്ടായി അവശനിലയിലായി സരിത, രക്ത സാംപിളുകള്‍ ശേഖരിച്ച് ക്രൈംബ്രാഞ്ച്

തിരുവനന്തപുരം: രാസവസ്തു ഭക്ഷണത്തില്‍ ചേര്‍ത്ത് തന്നെ കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന പരാതിയില്‍ സോളാര്‍ തട്ടിപ്പ് കേസ് പ്രതി സരിത എസ് നായരുടെ രക്ത സാംപിളുകള്‍ ക്രൈംബ്രാഞ്ച് ശേഖരിച്ചു. മുന്‍ഡ്രൈവര്‍ വിനു കുമാറിനെതിരെയായിരുന്നു സരിതയുടെ പരാതി.

സംസ്ഥാനത്ത് പരിശോധനയ്ക്ക് സൗകര്യമില്ലാത്തതിനാല്‍ ഡല്‍ഹിയിലെ നാഷണല്‍ ഫോറന്‍സിക് സയന്‍സ് ലബോറട്ടിയില്‍ സാംപിളുകള്‍ പരിശോധനയ്ക്കായി അയയ്ക്കും. സരിത ഇപ്പോള്‍ ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചികിത്സയില്‍ കഴിയുകയാണ്.

also read: ഇന്ത്യ വേട്ടയാടുന്നു! നിത്യാനന്ദയുടെ രാജ്യമായ യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് കൈലാസിന്റെ പ്രതിനിധി യുഎൻ മീറ്റിംഗിൽ

സരിതയെ ചതിയിലൂടെ കൊലപ്പെടുത്തി സാമ്പത്തിക ലാഭം ഉണ്ടാക്കുകയെന്ന ഉദ്ദേശ്യത്തോടെ ഡ്രൈവര്‍ വിനുകുമാര്‍ സരിത നല്‍കിയ പരാതിയിലെ പ്രതികളുമായി ഗൂഢാലോചന നടത്തിയെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്.പരാതിക്കാരിക്ക് മരണം വരെ സംഭവിക്കാവുന്ന തരത്തില്‍ രാസപദാര്‍ത്ഥങ്ങള്‍ നല്‍കി.

also read: വീണ്ടും കൊച്ചിയിൽ കേബിൾ കുരുക്ക്; മൃതദേഹവുമായി പോയ ആംബുലൻസ് കേബിളിൽ കുരുങ്ങി; വൈദ്യുതപോസ്റ്റ് മുകളിലേക്ക് മറിഞ്ഞ് അപകടം

ഐപിസി 307 (കൊലപാതകശ്രമം), 420 (വഞ്ചന), 120 ബി (ഗൂഢാലോചന), 34 (സംഘടിതമായ ഗൂഢാലോചന) വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. സരിതയുടെ ശരീരത്തില്‍ അമിത അളവില്‍ ആഴ്‌സനിക്, മെര്ക്കുറി, ലെഡ് എന്നിവയുടെ സാന്നിധ്യം കണ്ടെത്തി.

ഗുരുതരമായ ശാരീരിക പ്രശ്‌നങ്ങള്‍ ഉണ്ടായ സരിതയുടെ ഇടതു കണ്ണിന്റെ കാഴ്ച കുറഞ്ഞു.ഇടതു കാലിനും സ്വാധീനക്കുറവുണ്ടായി. ശാരീരിക ബുദ്ധിമുട്ടുകള്‍ നേരിട്ടപ്പോള്‍ വിഷവസ്തുവിന്റെ സാന്നിധ്യം സരിത സംശയിച്ചിരുന്നു. ആരാണെന്ന് തിരിച്ചറിയാന്‍ കഴിയാത്തതിനാല്‍ പരാതി നല്‍കിയില്ലെന്നും എന്നാല്‍ 2022 ജനുവരി 3ന് യാത്രയ്ക്കിടെ കരമനയിലെ ഒരു ജൂസ് കടയില്‍ വച്ച് വിനുകുമാറാണ് രാസവസ്തു കലര്‍ത്തിയതെന്ന് മനസ്സിലായിയെന്നും സരിത പറഞ്ഞു.

Exit mobile version